മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലേക്ക് സിപിഎം രണ്ട് പേരുകൾ പരിഗണിക്കുന്നുവെന്ന് സൂചന. രണ്ട് എംഎൽഎമാരെയാണ് പരിഗണിക്കുന്നത്. പിവി അൻവർ, വി അബ്ദു റഹ്മാൻ എന്നിവരെയാണ് പൊന്നാനി ലോക്സഭാ മണ്ഡലം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ളത്. പിവി അൻവർ നിലമ്പൂരിലെയും വി അബ്ദു റഹ്മാൻ താനൂരിലെയും എംഎൽഎയാണ്. മുസ്ലീം ലീഗിലെ ഇടി മുഹമ്മദ് ബഷീറാണ് നിലവിൽ പൊന്നാനിയിൽ നിന്നുള്ള എംപി. അദ്ദേഹത്തെ തന്നെയായിരിക്കും വരുന്ന തവണയും യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുക. ശക്തനായ സ്ഥാനാർഥിയെ തന്നെ ഇത്തവണ രംഗത്തിറക്കനാണ് സിപിഎം ശ്രമിക്കുന്നത്.
കോഴിക്കോട് മണ്ഡലത്തില്‍ എംഎൽഎ ആയ എ പ്രദീപ് കുമാറിനെയാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. നിലവില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എംഎല്‍എയാണ് എ പ്രദിപ് കുമാര്‍. നിരവധി നിയമസഭാ സാമാജികരെയാണ് എല്‍ഡിഎഫ് ഇക്കുറി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കളത്തിലിറക്കുന്നത്.
ആലപ്പുഴയിൽ എഎം ആരിഫിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിൽ തീരുമാനം. നിലവിൽ അരൂർ എംഎൽഎയാണ് ആരിഫ്. ശനിയാഴ്ച സ്ഥാനാർത്ഥികളുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
കോഴിക്കോട് മണ്ഡലത്തില്‍ എംഎൽഎ ആയ എ പ്രദീപ് കുമാറിനെയാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. നിലവില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എംഎല്‍എയാണ് എ പ്രദിപ് കുമാര്‍. നിരവധി നിയമസഭാ സാമാജികരെയാണ് എല്‍ഡിഎഫ് ഇക്കുറി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കളത്തിലിറക്കുന്നത്.
ആലപ്പുഴയിൽ എഎം ആരിഫിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിൽ തീരുമാനം. നിലവിൽ അരൂർ എംഎൽഎയാണ് ആരിഫ്. ശനിയാഴ്ച സ്ഥാനാർത്ഥികളുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.