തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന ഇ കെ നായനാരുടെ നൂറാം ജന്മ വാര്‍ഷികത്തിൽ സിപിഎമ്മിനെതിരെ തുറന്നടിച്ച് ഭാര്യ ശാരദ ടീച്ചര്‍. മരണശേഷം നായനാരെ പാര്‍ട്ടിയും സര്‍ക്കാരും അവഗണിച്ചു. ജന്മശതാബ്ദി വേണ്ടവിധം ആഘോഷിച്ചില്ലെന്നും ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ ശാരദ ടീച്ചര്‍ വിമര്‍ശിച്ചു.
Also Read: ബിഎസ് തിരുമേനി തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ; സുപ്രീംകോടതി ഉത്തരവ് പുറത്തിറങ്ങി
നായനാരുടെ ജന്മശതാബ്ദി ആഘോഷം കണ്ണൂരിൽ മാത്രം ഒതുങ്ങേണ്ടതല്ലായിരുന്നു. കേരളം മുഴുവൻ ആഘോഷം വ്യാപിപ്പിക്കണമായിരുന്നു. എന്നാൽ പാര്ട്ടിയതിൽ തീരുമാനം സ്വീകരിച്ചില്ല. തനിക്ക് വിഷമുണ്ട്. എന്നാൽ മുഖ്യമന്ത്രി ഉള്‍പ്പെടുന്ന പാര്‍ട്ടി നേതാക്കളെ ധിക്കരിച്ച് ഇക്കാര്യം പറയാൻ സാധിക്കില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല. ആരും സഖാവിനെ മറന്നിട്ടില്ല. നേതാക്കള്‍ക്ക് പറ്റിയത് എന്താണെന്ന് അറിയില്ല. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സമയമില്ലെങ്കിൽ മറ്റ് നേതാക്കളില്ലേയെന്നും ശാരദ ടീച്ചര്‍ ചോദിച്ചു.
Also Read: ഷെയ്ൻ വിലക്കിൽ സർക്കാർ ഇടപെടില്ല; 'അമ്മ' ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ബാലൻ
കണ്ണൂരിലെ നായനാര്‍ അക്കാദമിയുടെ പ്രവര്‍ത്തനം ശരിയല്ല. നായനാരുടെ സ്മരണ നിലനിര്‍ത്തുന്ന ഒരു പ്രവര്‍ത്തനവും അവിടെ നടക്കുന്നില്ല. അവിടെയുള്ള പ്രതിമ കണ്ടാൽ നായനാരാണെന്ന് തിരിച്ചറിയാൻ സാധിക്കില്ല. നായനാര്‍ അക്കാദമിക്കായി വലിയ തോതിൽ പിരിച്ച പണം എവിടെയെന്ന് ജനം ചോദിക്കും. മുൻ ജില്ലാ സെക്രട്ടറി പി ജയരാജനോടും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി എം വി ജയരാജനോടും ഇതേ കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നും ശാരദ ടീച്ചര്‍ വ്യക്തമാക്കി.
Also Read:2019ൽ നിങ്ങളുടെ ജില്ലയെ ലോകം അറിഞ്ഞതിങ്ങനെ: 14 ജില്ലകള്‍; 14 വാര്‍ത്തകള്‍
വളരെയേറെക്കാലം നായനാര്‍ തിരുവനന്തപുരമാണ് താമസിക്കാനായി തെരഞ്ഞെടുത്തത്. എന്നാൽ അദ്ദേഹത്തിൻ്റെ ഒരു ഉചിതമായ സ്മാരകം തിരുവനന്തപുരത്ത് സ്ഥാപിക്കാൻ ഇടതുമുന്നണി തയ്യാറായില്ല. നേരത്തെ പുത്തരിക്കണ്ടം മൈതാനത്ത് നായനാര്‍ സ്മാരകം എന്ന് എഴുതി വെച്ചിരുന്നു. എന്നാൽ ഇപ്പോള്‍ അത് കാണുന്നില്ല. മുൻ മേയറെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടും ഫലമുണ്ടായിട്ടില്ല. പാര്‍ട്ടി സഖാവിനോട് കാണിച്ച നെറികേടാണിതെന്നും വേദനയോടെ ശാരദ ടീച്ചര്‍ പറഞ്ഞു.