ആപ്പ്ജില്ല

പെരിയ ഇരട്ടക്കൊലപാതകം: സിപിഎം നേതാക്കളെ ചോദ്യം ചെയ്തു

ഉദുമ എംഎൽഎ കെ.കുഞ്ഞിരാമന് മകന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ശരത്‌ലാലിന്റെ അച്ഛൻ സത്യനാരായണൻ നേരത്തെ ആരോപിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ട സമയം അവസാനിക്കാറായിരിക്കുകയാണ്. ക്രൈം ബ്രാഞ്ചിന്റെ കാസർഗോഡ് ക്യാമ്പിൽ വെച്ചാണ് സിപിഎം നേതാക്കളെ ചോദ്യം ചെയ്തത്.

Samayam Malayalam 6 May 2019, 11:00 am
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാത കേസിൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്നു കൃപേഷ് ശരത്‌ലാൽ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നേതാക്കളെ ചോദ്യം ചെയ്തത്. ഉദുമ എംഎൽഎ കെ.കുഞ്ഞിരാമൻ, മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ, ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ എന്നിവരെയാണ് ചോദ്യം ചെയ്തത്.
Samayam Malayalam kripesh sarath lal


ഉദുമ എംഎൽഎ കെ.കുഞ്ഞിരാമന് മകന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ശരത്‌ലാലിന്റെ അച്ഛൻ സത്യനാരായണൻ നേരത്തെ ആരോപിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ട സമയം അവസാനിക്കാറായിരിക്കുകയാണ്. ക്രൈം ബ്രാഞ്ചിന്റെ കാസർഗോഡ് ക്യാമ്പിൽ വെച്ചാണ് സിപിഎം നേതാക്കളെ ചോദ്യം ചെയ്തത്. ഇരട്ടക്കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മണികണ്ഠനെ ചോദ്യം ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്