വടകര: പ്രാദേശിക സിപിഎം നേതൃത്വമാണ് തന്നെ ആക്രമിച്ചതിന് പിന്നിലെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സിഒടി നസീർ. വടകരയിലെ സിപിഎം സ്ഥാനാർഥി പി ജയരാജന് ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി, കൊളശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് വധശ്രമത്തിന് പിന്നിലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തലശ്ശേരിയിലെ ഒരു സിപിഎം നേതാവിനും പങ്കുണ്ട്. ആക്രമിച്ച മൂന്ന് പേരെ തനിക്ക് കണ്ടാൽ അറിയാമെന്നും നസീർ വ്യക്തമാക്കി.
സംഭവം പാർട്ടി അന്വേഷിക്കുമെന്നാണ് സിപിഎമ്മിൻെറ നിലപാട്. എന്നാൽ പോലീസ് അന്വേഷണമാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിപിഎം പ്രവർത്തകനായ നസീർ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ഇതിനുശേഷമാണ് വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്.
സംഭവം പാർട്ടി അന്വേഷിക്കുമെന്നാണ് സിപിഎമ്മിൻെറ നിലപാട്. എന്നാൽ പോലീസ് അന്വേഷണമാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിപിഎം പ്രവർത്തകനായ നസീർ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ഇതിനുശേഷമാണ് വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്.