ആപ്പ്ജില്ല

പി കെ ശശിയും എ കെ ബാലനും വേദി പങ്കിട്ടു

പികെ ശശിക്ക് എതിരെ അന്വേഷണം നടത്തുന്ന കമ്മീഷനിലെ അംഗമാണ് എകെ ബാലൻ

Samayam Malayalam 26 Oct 2018, 8:10 pm
പാലക്കാട്: പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പാര്‍ട്ടിതല അന്വേഷണം നേരിടുന്ന സിപിഎം എംഎല്‍എ പികെ ശശിയും, അദ്ദേഹത്തിന് എതിരെ അന്വേഷണം നടത്തുന്ന കമ്മീഷനിലെ അംഗവും മന്ത്രിയുമായ എ കെ ബാലനും ഒരേ വേദിയില്‍. ശശിക്ക് എതിരായ പീഡന പരാതിയില്‍ നടപടി വൈകുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് മണ്ണാര്‍ക്കാട്ട്, സിപിഐ വിട്ട് സിപിഎമ്മിൽ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്കുള്ള സ്വീകരണച്ചടങ്ങില്‍ ഇരുവരും ഒരുവേദിയില്‍ എത്തിയത്.
Samayam Malayalam pk sasi
ഷൊർണൂർ എംഎൽഎ പികെ ശശി


അന്വേഷണം നേരിടുന്നുണ്ടെങ്കിലും പാര്‍ട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിന് പി കെ ശശിയ്ക്ക് വിലക്കുകളിലെന്നാണ് മണ്ണാര്‍ക്കാട് നടന്ന പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ നല്‍കുന്ന വിശദീകരണം.

Read More: പികെ ശശിക്ക് എതിരെയുള്ള പരാതി അന്വേഷിക്കും

അതേസമയം ജില്ല കമ്മിറ്റിയില്‍ പികെ ശശിയ്ക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. മണ്ണാര്‍ക്കാട് തച്ചമ്പാറയിലാണ് പരിപാടി നടന്നത്. ശശിയെ പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയാണ്. ഇതില്‍ തെറ്റില്ലെന്നാണ് ജില്ല കമ്മിറ്റിയുടെ നിലപാട്.

ഷൊര്‍ണൂര്‍ എംഎല്‍എയാണ് പികെ ശശി. അപമര്യാദയായി പെരുമാറി എന്നു കാണിച്ചാണ് പാര്‍ട്ടി യുവജന സംഘടന ഡിവൈഎഫ്‍ഐയുടെ പ്രവര്‍ത്തക പികെ ശശിക്ക് എതിരെ പരാതി നല്‍കിയത്. സിപിഎം പാലക്കാട് ജില്ല സമ്മേളനം നടക്കുമ്പോഴാണ് പികെ ശശി അപമര്യാദയായി പെരുമാറിയത്. പണം തന്ന് വഴങ്ങാന്‍ പ്രേരിപ്പിച്ചു - പരാതിയില്‍ പറയുന്നു.

പികെ ശശിയ്‍ക്ക് എതിരെ പോലീസ് അന്വേഷണം നടത്താത്തതും വിവാദത്തിലായിരുന്നു. കേരള വനിത കമ്മീഷനും സ്വമേധയ കേസെടുക്കുന്നതില്‍ നിന്ന് പിന്‍വാങ്ങി. പെൺകുട്ടിയോ ബന്ധുക്കളോ പൊലീസിൽ പരാതിപ്പെടാൻ തയ്യാറായിട്ടില്ല. അതിനാൽത്തന്നെ എംഎൽഎക്കെതിരെ കേസെടുക്കാനാവില്ലെന്നതാണ് അധികാരികളുടെ നിലപാട്.

ദേശീയ വനിത കമ്മീഷന്‍ ശശിയ്‍ക്ക് എതിരെ കേസെടുക്കുകയും ചെയ്‍തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിത കമ്മീഷന്‍ കേസെടുത്തത്. മുതിര്‍ന്ന സിപിഎം നേതാവും ഭരണ പരിഷ്‍കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ്‍ അച്യുതാന്ദനും ശശിയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്