ആലപ്പുഴ: കാസര്‍കോട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ പാര്‍ട്ടിയുടെ നയം കൂടുതൽ വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം പഴയ പ്രവര്‍ത്തനരീതി തുടരാൻ ആലോചിക്കുന്നില്ലെന്നും ഒരു മാറ്റമാണ് ആഗ്രഹിക്കുന്നതെന്നും കോടതിയേരി പറഞ്ഞു. കേരള സംരക്ഷണയാത്രയ്ക്ക് മാന്നാറിൽ നല്കിയ സ്വീകരണത്തിൽ സംസാരിക്കുന്നതിനിടയിലായിരുന്നു കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യം അറിയിച്ചത്. കാസര്‍കോട്ടെ കൊലപാതകങ്ങളുടെ പേരിൽ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നും എന്നാൽ തിരിച്ച് യാതൊന്നും ചെയ്യരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ നഷ്ടപരിഹാരം നല്‍കുന്നത് സര്‍ക്കാരല്ലെന്ന് കോടിയേരി ഓര്‍മിപ്പിച്ചു. നഷ്ടപരിഹാരം ആക്രമിച്ചവരിൽ നിന്ന് ഈടാക്കാനേ കഴിയൂ എന്നും അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യാൻ പോകുന്നവര്‍ എത്ര രൂപ നഷ്ടപരിഹാരമായി കൊടുക്കേണ്ടി വരുമെന്ന് കൂടി ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു.
കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകം സിപിഎമ്മിനെ തകര്‍ക്കാനുള്ള അവസാന ശ്രമമാണെന്ന് കോടിയേരി പറഞ്ഞു. നടക്കാൻ പാടില്ലാത്തതാണ് നടന്നത്. കേസിൽ കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. മുൻപ് സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും ഇത് ഇത്ര വലിയ വാര്‍ത്തയായില്ലല്ലോ എന്നും കോടിയേരി ചോദിച്ചു.
കാസര്‍കോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അന്വേഷണം ഇന്ന് ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗമായ എ പീതാംബരനാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കാൻ സിബിഐ വരണമെന്ന ആവശ്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും
കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകം സിപിഎമ്മിനെ തകര്‍ക്കാനുള്ള അവസാന ശ്രമമാണെന്ന് കോടിയേരി പറഞ്ഞു. നടക്കാൻ പാടില്ലാത്തതാണ് നടന്നത്. കേസിൽ കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. മുൻപ് സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും ഇത് ഇത്ര വലിയ വാര്‍ത്തയായില്ലല്ലോ എന്നും കോടിയേരി ചോദിച്ചു.
കാസര്‍കോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അന്വേഷണം ഇന്ന് ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗമായ എ പീതാംബരനാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കാൻ സിബിഐ വരണമെന്ന ആവശ്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും