തിരുവനന്തപുരം: കഴിഞ്ഞ തവണ സിപിഎം സ്വതന്ത്രനായി ചാലക്കുടി മണ്ഡലത്തിൽ മത്സരിച്ച നടൻ ഇന്നസെന്റ് ഇത്തവണ മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തിൽ. കഴിഞ്ഞ തവണ കോൺഗ്രസിന്റെ പിസി ചാക്കോയെ 13884 വോട്ടുകള്‍ക്ക് തോൽപ്പിച്ച ഇന്നസെന്റിനാണ് ഇത്തവണ തെരഞ്ഞെടുപ്പിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി പയറ്റിയ സ്വതന്ത്ര തന്ത്രം അത്ര കണ്ട് വിജയിക്കാതിരുന്നതിനു പിന്നാലെയാണ് ഇത്തവണ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നത്. 2014 തെരഞ്ഞെടുപ്പിൽ അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ സിപിഎം മത്സരത്തിന് ഇറക്കിയിരുന്നെങ്കിലും രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. എന്നാൽ ഇത്തവണ സിപിഎമ്മിന് രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഉള്ളത്. പൊന്നാനിയിൽ പി വി അൻവറും ഇടുക്കി മണ്ഡലത്തിൽ ജോയ്സ് ജോര്‍ജും. കഴിഞ്ഞ തവണ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ പിന്തുണയോടെ സിപിഎം സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോര്‍ജ് കോൺഗ്രസിന്റെ ഡീൻ കുര്യാക്കോസിനെതിരെ വൻവിജയം നേടിയിരുന്നു.
പശ്ചിമബംഗാളിലും ത്രിപുരയിലും വലിയ പ്രതീക്ഷയില്ലാത്ത സിപിം കേരളത്തിൽ ജയിക്കാവുന്ന പരമാവധി സീറ്റുകള്‍ പാര്‍ട്ടി ചിഹ്നത്തിൽ മാത്രം നേടുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇത് മുന്നിൽക്കണ്ടാണ് സിപിഎമ്മിന്റെ പുതിയ പരീക്ഷണം. എംപിമാരുടെ എണ്ണത്തിൽ ഇനിയും ഇടിവുണ്ടായാൽ ദേശീയ പാര്‍ട്ടി എന്ന പദവയ്ക്കും ഭീഷണിയാകാനിടയുണ്ട്.
അതേസമയം, ഇന്നസെന്റ് ഉള്‍പ്പെടെയുള്ള സ്വതന്ത്രര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി എത്തുന്നതോടെ പുറമെ നിന്നുള്ള പിന്തുണ എങ്ങനെയായിരിക്കുമെന്നതാണ് ആശങ്ക. മുൻപ് സ്വതന്ത്രനായി മത്സരിച്ച സമയത്ത് സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇന്നസെന്റിന് പിന്തുണയുമായി എത്തിയെങ്കിൽ ഇത്തവണ എത്ര താരങ്ങള്‍ എത്തും എന്നത് ചോദ്യമാണ്.
2014ലെ തെരഞ്ഞെടുപ്പിൽ ഇടുക്കി, പൊന്നാനി, തൃശൂര്‍ മണ്ഡലങ്ങള്‍ കൂടാതെ എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലും സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. എന്നാൽ ഇത്തവണ പത്തനംതിട്ടയിൽ വീണ ജോര്‍ജ് എംഎൽഎയും എറണാകുളത്ത് പി രാജീവുമാണ് സിപിഎമ്മിന് വേണ്ടി മത്സരത്തിന് ഇറങ്ങുന്നത്.
പശ്ചിമബംഗാളിലും ത്രിപുരയിലും വലിയ പ്രതീക്ഷയില്ലാത്ത സിപിം കേരളത്തിൽ ജയിക്കാവുന്ന പരമാവധി സീറ്റുകള്‍ പാര്‍ട്ടി ചിഹ്നത്തിൽ മാത്രം നേടുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇത് മുന്നിൽക്കണ്ടാണ് സിപിഎമ്മിന്റെ പുതിയ പരീക്ഷണം. എംപിമാരുടെ എണ്ണത്തിൽ ഇനിയും ഇടിവുണ്ടായാൽ ദേശീയ പാര്‍ട്ടി എന്ന പദവയ്ക്കും ഭീഷണിയാകാനിടയുണ്ട്.
അതേസമയം, ഇന്നസെന്റ് ഉള്‍പ്പെടെയുള്ള സ്വതന്ത്രര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി എത്തുന്നതോടെ പുറമെ നിന്നുള്ള പിന്തുണ എങ്ങനെയായിരിക്കുമെന്നതാണ് ആശങ്ക. മുൻപ് സ്വതന്ത്രനായി മത്സരിച്ച സമയത്ത് സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇന്നസെന്റിന് പിന്തുണയുമായി എത്തിയെങ്കിൽ ഇത്തവണ എത്ര താരങ്ങള്‍ എത്തും എന്നത് ചോദ്യമാണ്.
2014ലെ തെരഞ്ഞെടുപ്പിൽ ഇടുക്കി, പൊന്നാനി, തൃശൂര്‍ മണ്ഡലങ്ങള്‍ കൂടാതെ എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലും സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. എന്നാൽ ഇത്തവണ പത്തനംതിട്ടയിൽ വീണ ജോര്‍ജ് എംഎൽഎയും എറണാകുളത്ത് പി രാജീവുമാണ് സിപിഎമ്മിന് വേണ്ടി മത്സരത്തിന് ഇറങ്ങുന്നത്.