പാലക്കാട്: സിപിഐഎം നയിക്കുന്ന ജനമുന്നേറ്റ ജാഥയുടെ പോസ്റ്ററുകള്‍ വിവാദമാകുന്നു. ഇന്ത്യയുടെ ഭൂപടത്തില്‍ കശ്മീരില്ലാതെയാണ് ഇവര്‍ പോസ്റ്ററിലും ഫ്ലക്സുകളിലും കാണിച്ചിരിക്കുന്നത്. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിലാണ് സിപിഐഎം പാലക്കാട് വിശദീകരണ ജാഥ നടത്തുന്നത്. ഇത്തരത്തിൽ ഇന്ത്യയെ തന്നെ അപമാനിക്കുന്ന പോസ്റ്ററുകള്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിരിക്കുകയാണ്.
നവംബര്‍ 21 മുതല്‍ 25 വരെയാണ് ജാഥ നടത്തുന്നത്. വഴിയോരത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ടാണ് ഇത്തരത്തിൽ പോസ്റ്ററുകളും ഫ്ലക്സുകളും വച്ചിരിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
നവംബര്‍ 21 മുതല്‍ 25 വരെയാണ് ജാഥ നടത്തുന്നത്. വഴിയോരത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ടാണ് ഇത്തരത്തിൽ പോസ്റ്ററുകളും ഫ്ലക്സുകളും വച്ചിരിക്കുന്നതെന്നും ബിജെപി ആരോപിച്ചു.