ആപ്പ്ജില്ല

ഇഐഎ 2020: കേരളം കേന്ദ്രത്തെ എതിർപ്പ് അറിയിക്കണമെന്ന് കോടിയേരി

വ്യവസായ സ്ഥാപനങ്ങളും നിര്‍മാണങ്ങളും തുടങ്ങുമ്പോള്‍ പാരിസ്ഥിതിക ആഘാതം പരിശോധിക്കേണ്ടെന്നണ് കേന്ദ്രസര്‍ക്കാരിൻ്റെ നിലപാടെന്നും ഈ ഉത്തരവ് പരിസ്ഥിതി സംരക്ഷണത്തിന് കോട്ടമുണ്ടാക്കുന്നതാണെന്നും കോടിയേരി പറഞ്ഞു.

Samayam Malayalam 10 Aug 2020, 11:29 am
തിരുവനന്തപുരം: പുതിയ പാരിസ്ഥിതികാഘാത നിര്‍ണയ കരടിൽ കേരള സര്‍ക്കാര്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാ മേഖലകളും വൻകിട മുതലാളിമാര്‍ക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്കും തുറന്നു കൊടുക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
Samayam Malayalam കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ


Also Read: അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം; ട്വീറ്റ് പിൻവലിച്ച് മനോജ് തിവാരി

കേന്ദ്രത്തിൻ്റെ പുതിയ ഉത്തരവ് നടപ്പാക്കപ്പെട്ടാൽ രാജ്യത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി വേണ്ടാതെ വരുമെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പാരിസ്ഥിതികാഘാതം പരിശോധിക്കേണ്ടതില്ലെന്ന സമീപനമാണ് കേന്ദ്രത്തിൻ്റേത്. ഓരോ നിര്‍മാണ പ്രവര്‍ത്തനത്തിനും പരിസ്ഥിതി ആഘാതം പരിശോധിക്കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിൽ പറയുന്നതെന്നും ആദിവാസി മേഖലകളിൽ എസ് സി എസ് ടി പഞ്ചായത്തുകുളുടെ അനുമതി വാങ്ങണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞെന്നും കോടിയേരി ആരോപിച്ചു. ഈ ഉത്തരവ് പരിസ്ഥിതി സംരക്ഷണത്തിന് കോട്ടമുണ്ടാക്കുന്നതാണെന്നം കോടിയേരി ചൂണ്ടിക്കാട്ടി.

Also Read: ഇന്ന് ഏഴു ജില്ലകളിൽ അതിതീവ്രമഴ; കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

കൊവിഡിൻ്റെ മറവിൽ കേന്ദ്രം കോര്‍പ്പറേറ്റ് വൽക്കരണം നടത്തുകയാണെന്ന് കോടിയേരി ആരോപിച്ചു. കേന്ദ്രസര്‍ക്കാരിൻ്റെ പാരിസ്ഥിതിക ആഘാത നിര്‍ണയം നടപ്പായാൽ ഒരു നിര്‍മാണത്തിനും പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി ആവശ്യമില്ല. ധാതുമ്പത്ത് പോലും കേന്ദ്രം സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണെന്നും കോടിയേരിആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്