ആപ്പ്ജില്ല

സ്വർണക്കടത്ത് കേന്ദ്രം അന്വേഷിക്കട്ടെയെന്ന് സിപിഎം; 'സംസ്ഥാനത്തിൻ്റെ പരിധിയിലല്ല'

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാക്കള്‍ ആക്രമണം കടുപ്പിച്ചതിനു പിന്നാലെയാണ് വിഷയത്തിൽ സിബിഐ അന്വേഷണം ആകാമെന്ന് സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കിയത്.

Samayam Malayalam 7 Jul 2020, 4:40 pm
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ സിബിഐ അന്വേഷണമാകാമെന്ന നിലപാടിൽ സിപിഎം കേന്ദ്രനേതൃത്വം. കേസിലെ വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിൻ്റെ പരിധിയിൽ നിൽക്കുന്ന വിഷയങ്ങള്‍ അല്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കാമെന്നും സംസ്ഥാന ഘടകം നിലപാടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. കേസിൽ ആരോപണ വിധേയനായ എം ശിവശങ്കരനെ ഐടി സെക്രട്ടറി പദവിയിൽ നിന്ന് സര്‍ക്കാര്‍ നീക്കി.
Samayam Malayalam മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷം
മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷം


ദേശീയ ഏജൻസി അന്വേഷിക്കട്ടെയെന്നും സിബിഐയോ ദേശീയ അന്വേഷണ ഏജൻസിയോ കേസ് അന്വേഷിക്കണമെന്നുമാണ് സിപിഎം തീരുമാനമെന്നാണ് വാര്‍ത്താ ചാനലുകള്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു നേര്‍ക്ക് പ്രതിപക്ഷം ആരോപണം കടുപ്പിക്കുന്നതിനിടെയാണ് സിപിഎമ്മിൻ്റെ നിര്‍ണായക തീരുമാനം.

Also Read: നിലപാട് കടുപ്പിച്ച് സർക്കാർ; ശിവശങ്കറിനെ നീക്കി, മുഹമ്മദ് വൈ സഫീറുള്ള പുതിയ ഐടി സെക്രട്ടറി

ഞായറാഴ്ചയാണ് യുഎഇ കോൺസുലേറ്റിലേയ്ക്ക് എത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ 30 കിലോയോളം സ്വര്‍ണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോൺസുലേറ്റിലെ മുൻജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിലെ പ്രധാനപ്രതിയെന്നു കരുതപ്പെടുന്ന ഐടി വകുപ്പിലെ താത്കാലിക ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷ് ഒളിവിലാണ്. സ്വപ്ന സുരേഷിന് സംസ്ഥാന സര്‍ക്കാരിലെ ഉന്നതവൃത്തങ്ങളുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപണം ഉയര്‍ത്തുന്നതിനു പിന്നാലെയാണ് കേസിൽ കേന്ദ്ര അന്വേഷണമാകാമെന്ന് പാര്‍ട്ടി നിലപാടെടുക്കുന്നത്.

Also Read: ഷംന കാസിമില്‍ നിന്ന് സ്വപ്‌നയിലേക്കുള്ള റൂട്ട് മാപ്പ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ എസ് പി

സ്വര്‍ണക്കടത്തു കേസ് രാജ്യസുരക്ഷയെയും യുഎഇയുമായുള്ള നയതന്ത്രബന്ധത്തെയും ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാൽ സ്വപ്ന സുരേഷിൻ്റെ നിയമനത്തെപ്പറ്റി അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്