ഇടുക്കി: ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജിനെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ വിഷയത്തിൽ എസ് രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ കര്‍ശന നടപടിയ്ക്കൊരുങ്ങി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്. എംഎൽഎയുടെ പരാമര്‍ശം ശരിയല്ലെന്നും രാജേന്ദ്രന്‍റെ പരാമര്‍ശങ്ങളെ പാര്‍ട്ടി പൂര്‍ണ്ണമായും തള്ളിക്കളയുന്നതായും ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. രാജേന്ദ്രൻ ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് വിഷയത്തിൽ ഇടപെട്ട് പരിഹാരംകാണുകയായിരുന്നു വേണ്ടെന്നും എന്നാൽ സബ് കളക്ടര്‍ക്കെതിരെ അദ്ദേഹം മോശമായി പ്രതികരിക്കുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമുണ്ടായെന്നും ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വിഷയത്തിൽ പാര്‍ട്ടി ചര്‍ച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കും.
സബ് കളക്ടര്‍ക്കെതിരെ രാജേന്ദ്രന്‍റെ പരാമര്‍ശം മോശമായിപ്പോയെന്ന വിലയിരുത്തലുമായി മന്ത്രി എംഎം മണിയും രംഗത്തെത്തി. എംഎൽഎയുടെ ഖേദപ്രകടനവും തെറ്റായ രീതിയിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ, എംഎൽഎ ഔദ്യോഗിക കൃത്യനിര്‍വണത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയതെന്ന് സബ് കളക്ടര്‍ രേണു രാജ് വ്യക്തമാക്കി. എന്നാൽ തന്നെ പൊതുജനമധ്യത്തിൽ അവഹേളിക്കുന്ന പരാമര്‍ശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും സബ് കളക്ടര്‍ പറഞ്ഞു. മൂന്നാറിൽ ഉത്തരവിന്‍റെ ലംഘനം നടന്നത് ഹൈക്കോടതിയിൽ അറിയിക്കുമെന്നും കോടതി നിര്‍ദ്ദേശം അനുസരിച്ച് മുന്നോട്ടു പോകുമെന്നും രേണു രാജ് പറഞ്ഞു.
സബ് കളക്ടര്‍ക്കെതിരെ രാജേന്ദ്രന്‍റെ പരാമര്‍ശം മോശമായിപ്പോയെന്ന വിലയിരുത്തലുമായി മന്ത്രി എംഎം മണിയും രംഗത്തെത്തി. എംഎൽഎയുടെ ഖേദപ്രകടനവും തെറ്റായ രീതിയിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ, എംഎൽഎ ഔദ്യോഗിക കൃത്യനിര്‍വണത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയതെന്ന് സബ് കളക്ടര്‍ രേണു രാജ് വ്യക്തമാക്കി. എന്നാൽ തന്നെ പൊതുജനമധ്യത്തിൽ അവഹേളിക്കുന്ന പരാമര്‍ശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും സബ് കളക്ടര്‍ പറഞ്ഞു. മൂന്നാറിൽ ഉത്തരവിന്‍റെ ലംഘനം നടന്നത് ഹൈക്കോടതിയിൽ അറിയിക്കുമെന്നും കോടതി നിര്‍ദ്ദേശം അനുസരിച്ച് മുന്നോട്ടു പോകുമെന്നും രേണു രാജ് പറഞ്ഞു.