മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങിന് പിന്നാലെ പൊന്നാനി എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അൻവറും സിപഐ ജില്ലാ ഘടകവും തമ്മിൽ നടക്കുന്ന ഏറ്റുട്ടലിൽ ഇടപെട്ട് സിപിഎം നേതൃത്വം. സിപിഐയ്ക്കെതിരെ സ്ഥാനാര്‍ത്ഥി നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സിപിഎം അൻവറിന് താക്കീത് നല്കി. പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് അൻവര്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സിപിഐയെ പി വി അൻവര്‍ ഒന്നിലധികം തവണ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാൽ വിമര്‍ശനം മുന്നണി മര്യാദകളെ ലംഘിക്കുന്ന തരത്തിലേയ്ക്ക് വളര്‍ന്നതോടെയാണ് സിപിഎം നേതൃത്വം ഇടപെട്ടത്. ഇനിയും വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാൽ നോക്കിയിരിക്കാൻ കഴിയില്ലെന്നാണ് മലപ്പുറം ജില്ലാ നേതൃത്വം അൻവറിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
മുസ്ലിം ലീഗും സിപിഐയും ഒരുപോലാണെന്നും തന്നെ സിപിഐ നേതാക്കള്‍ എക്കാലവും ദ്രോഹിച്ചിട്ടുണ്ടെന്നുമായിരുന്നു അൻവറിന്റെ വിവാദ പരാമര്‍ശവും. കൂടാതെ സിപിഐ നേതാവും വയനാട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ പി പി സുനീര്‍ ലീഗിലേയ്ക്ക് ചേക്കേറാനുള്ള ശ്രമത്തിലാണെന്നും അൻവര്‍ കുറ്റപ്പെടുത്തി. അൻവറിന്റെ പരാമര്‍ശങ്ങള്‍ സിപിഐ നേതാക്കള്‍ക്ക് വലിയ അതൃപ്തിയ്ക്കിടയാക്കിയിരുന്നു. മലപ്പുറത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ അൻവറിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇടപെടൽ.
മുസ്ലിം ലീഗും സിപിഐയും ഒരുപോലാണെന്നും തന്നെ സിപിഐ നേതാക്കള്‍ എക്കാലവും ദ്രോഹിച്ചിട്ടുണ്ടെന്നുമായിരുന്നു അൻവറിന്റെ വിവാദ പരാമര്‍ശവും. കൂടാതെ സിപിഐ നേതാവും വയനാട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ പി പി സുനീര്‍ ലീഗിലേയ്ക്ക് ചേക്കേറാനുള്ള ശ്രമത്തിലാണെന്നും അൻവര്‍ കുറ്റപ്പെടുത്തി. അൻവറിന്റെ പരാമര്‍ശങ്ങള്‍ സിപിഐ നേതാക്കള്‍ക്ക് വലിയ അതൃപ്തിയ്ക്കിടയാക്കിയിരുന്നു. മലപ്പുറത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ അൻവറിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇടപെടൽ.