ആപ്പ്ജില്ല

പികെ ശശിയെ സസ്പെന്‍ഡ് ചെയ്ത നടപടി കേന്ദ്രകമ്മിറ്റി ശരിവെച്ചു

ശശിക്കെതിരെ പെണ്‍കുട്ടി സമര്‍പ്പിച്ച പരാതി കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു

Samayam Malayalam 16 Dec 2018, 6:24 pm
ന്യൂഡല്‍ഹി: ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ നടപടിയില്‍ കേന്ദ്രകമ്മിറ്റി ശരിവെച്ചു. ആറ് മാസം ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‍െപന്‍ഡ് ചെയ്ത സംസ്ഥാന ഘടകത്തിന്‍റെ നടപടിയാണ് കേന്ദ്രകമ്മിറ്റി ഇന്ന് ശരിവെച്ചത്.
Samayam Malayalam P K Sasi


ശശിക്കെതിരെ പെണ്‍കുട്ടി സമര്‍പ്പിച്ച പരാതി കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നടപടി പുനപരിശോധിക്കണമെന്ന ആവശ്യം കമ്മിറ്റിയില്‍ ഉയര്‍ന്നിട്ടില്ല. ഇതേതുടര്‍ന്ന് പരാതിക്കാരി അയച്ച രണ്ടാമത്തെ കത്തും കമ്മിറ്റി തള്ളുകയായിരുന്നു.

അതേസമയം ശശിയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് കേന്ദ്ര കമ്മിറ്റിയോട് വിഎസ് അച്ച്യുതാന്ദന്‍ ആവശ്യപ്പെട്ടിരുന്നു. സ്ത്രീപക്ഷത്തു നിൽക്കുന്ന നിലപാട് സ്വീകരിക്കണമെന്നാണ് വിഎസിന്‍റെ കത്തിലെ ആവശ്യം.

പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവര്‍ക്കെതിരെ പീഡനപരാതികള്‍ ഉയരുന്നത് ഗൗരവത്തോടെ കാണമെന്നും ഇതിനെതിരെ ശക്തവും മാതൃകാപരവുമായ നടപടിയാണ് വേണ്ടതെന്നും വിഎസ് കത്തിൽ ചൂണ്ടിക്കാട്ടി. പീഡനപരാതിയിൽ അന്വേഷണം നടക്കുമ്പോള്‍ തന്നെ ശശിയെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നതും ജാഥാക്യാപ്റ്റനാക്കുകയും ചെയ്തതിനെതിരെയും വിഎസ് പ്രതിഷേധിച്ചു. ശശിക്കൊപ്പം വേദി പങ്കിടുകയും ചുമതലകള്‍ ഏൽപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയും നടപടി വേണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്