തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുകള്‍ക്കായി സിപിഎം–സിപിഐ ധാരണയായി. രണ്ടു സീറ്റുകൾ സിപിഐ അധികം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ മൽസരിച്ച 27 സീറ്റുകളിൽ തന്നെ ഇത്തവണയും മൽസരിക്കുമെന്നാണ് ധാരണ.
കൂടുതൽ സീറ്റിന്റെ കാര്യം മറ്റ് ഘടകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. ഇരവിപുരവും മലപ്പുറത്തെ ഒരു സീറ്റുമാണു സിപിഐ ചോദിച്ചത്.
കൂടുതൽ സീറ്റിന്റെ കാര്യം മറ്റ് ഘടകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. ഇരവിപുരവും മലപ്പുറത്തെ ഒരു സീറ്റുമാണു സിപിഐ ചോദിച്ചത്.