മൂന്നാർ: സർക്കാർ ഒത്താശയോടെയാണ് കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷകരുടെ പേരിൽ വൻകിട കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. കുറിഞ്ഞി ഉദ്യാനം യുഡിഎഫ് സംഘം സന്ദർശിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി സബ്‌കളക്ടർ ജോയ്‌സ് ജോർജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയെങ്കിലും മുഖ്യമന്ത്രി നിയമസഭയിൽ എംപിയെ ന്യായീകരിച്ച് സംസാരിച്ചു. ഭൂമിയുടെ രേഖകൾ എംപി വെളിപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.വൻകിട കയ്യേറ്റക്കാരെ കൂടി ഉൾപ്പെടുത്തിയാണ് മന്ത്രിതല സന്ദർശനം നടന്നത്. ഉദ്യാനം സന്ദർശിച്ച മന്ത്രിമാരെല്ലാം വ്യത്യസ്ത റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. സിപിഎം നിലപാട് തുറന്നു കാണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇടുക്കി സബ്‌കളക്ടർ ജോയ്‌സ് ജോർജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയെങ്കിലും മുഖ്യമന്ത്രി നിയമസഭയിൽ എംപിയെ ന്യായീകരിച്ച് സംസാരിച്ചു. ഭൂമിയുടെ രേഖകൾ എംപി വെളിപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.വൻകിട കയ്യേറ്റക്കാരെ കൂടി ഉൾപ്പെടുത്തിയാണ് മന്ത്രിതല സന്ദർശനം നടന്നത്. ഉദ്യാനം സന്ദർശിച്ച മന്ത്രിമാരെല്ലാം വ്യത്യസ്ത റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. സിപിഎം നിലപാട് തുറന്നു കാണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി.