കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ കൊലവിളി പ്രസംഗം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം വി പി പി മുസ്തഫ. തന്റെ വാക്കുകള്‍ കാരണം പ്രസ്ഥാനത്തിനുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുമുണ്ടായ ദുഖവും മനസിലാക്കുന്നു. അതുകൊണ്ടാണ് ഖേദം പ്രകടിപ്പിക്കുന്നതെന്ന് മുസ്തഫ തൃക്കരിപ്പൂരില്‍ പറഞ്ഞു. അക്രമത്തിന് ആഹ്വാനം ചെയ്യാൻ ഉദ്ദേശിച്ചായിരുന്നില്ല പ്രസംഗം. മാധ്യമങ്ങള്‍ പ്രസംഗത്തെ വളച്ചൊടിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"പാതാളത്തോളം ക്ഷമിച്ചുകഴിഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടും സഖാവ് പീതാംബരനെയും സുഹൃത്ത് സുരേന്ദ്രനെയും മിനിഞ്ഞാന്ന് മർദ്ദിച്ച സംഭവം മറക്കുകയാണ്. ഇനിയും ചവിട്ടാൻ വന്നാൽ ആ പാതാളത്തിൽനിന്നും റോക്കറ്റ് പോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയിൽ കല്ല്യോട്ടല്ല, ഗോവിന്ദൻ നായരല്ല, ബാബുരാജല്ല, പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധം ചിതറിക്കും" ഇതാണ് മുസ്തഫയുടെ വിവാദ പ്രസംഗ ഭാഗം.
കാസർഗോട്ടെ യൂത്ത് കോൺഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി എ പീതാംബരൻ ആക്രമിക്കപ്പെട്ടതിൻ്റെ രണ്ട് ദിവസത്തിനു ശേഷം ജനുവരി ഏഴിനായിരുന്നു മുസ്തഫയുടെ പ്രസംഗം.
Read More: ചിതയിൽ വെയ്ക്കാനില്ലാത്തതുപോലെ ചിതറിച്ചുകളയും; സിപിഎം നേതാവിന്റെ വിവാദ പ്രസംഗം
"പാതാളത്തോളം ക്ഷമിച്ചുകഴിഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടും സഖാവ് പീതാംബരനെയും സുഹൃത്ത് സുരേന്ദ്രനെയും മിനിഞ്ഞാന്ന് മർദ്ദിച്ച സംഭവം മറക്കുകയാണ്. ഇനിയും ചവിട്ടാൻ വന്നാൽ ആ പാതാളത്തിൽനിന്നും റോക്കറ്റ് പോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയിൽ കല്ല്യോട്ടല്ല, ഗോവിന്ദൻ നായരല്ല, ബാബുരാജല്ല, പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധം ചിതറിക്കും" ഇതാണ് മുസ്തഫയുടെ വിവാദ പ്രസംഗ ഭാഗം.
കാസർഗോട്ടെ യൂത്ത് കോൺഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി എ പീതാംബരൻ ആക്രമിക്കപ്പെട്ടതിൻ്റെ രണ്ട് ദിവസത്തിനു ശേഷം ജനുവരി ഏഴിനായിരുന്നു മുസ്തഫയുടെ പ്രസംഗം.
Read More: ചിതയിൽ വെയ്ക്കാനില്ലാത്തതുപോലെ ചിതറിച്ചുകളയും; സിപിഎം നേതാവിന്റെ വിവാദ പ്രസംഗം