കാസർഗോഡ്: അധികം കളിച്ചാൽ കോൺഗ്രസ് നേതാക്കളെ ചിതയിൽ വെയ്ക്കാനില്ലാത്തതുപോലെ ചിതറിച്ചുകളയുമെന്ന് സിപിഎം നേതാവിന്റെ വിവാദ പ്രസംഗം. കാസർഗോട്ടെ സിപിഎം നേതാവ് വി പി പി മുസ്തഫയാണ് കൊലവിളി പ്രസംഗം നടത്തി വിവാദത്തിലായിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് മുസ്തഫ. "പാതാളത്തോളം ക്ഷമിച്ചുകഴിഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടും സഖാവ് പീതാംബരനെയും സുഹൃത്ത് സുരേന്ദ്രനെയും മിനിഞ്ഞാന്ന് മർദ്ദിച്ച സംഭവം മറക്കുകയാണ്. ഇനിയും ചവിട്ടാൻ വന്നാൽ ആ പാതാളത്തിൽനിന്നും റോക്കറ്റ് പോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയിൽ കല്ല്യോട്ടല്ല, ഗോവിന്ദൻ നായരല്ല, ബാബുരാജല്ല, പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധം ചിതറിക്കും" - മുസ്തഫ പ്രസംഗത്തിൽ പറയുന്നു.
കാസർഗോട്ടെ യൂത്ത് കോൺഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി എ പീതാംബരൻ ആക്രമിക്കപ്പെട്ടതിന്റെ രണ്ട് ദിവസത്തിനു ശേഷം ജനുവരി ഏഴിനായിരുന്നു മുസ്തഫയുടെ പ്രസംഗം.
ഫെബ്രുവരി പതിനേഴിനാണ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരന്റെ നേതൃത്വത്തിൽ വെട്ടിക്കൊന്നത്. തന്നെ അക്രമിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പീതാംബരന്റെ മൊഴി.
കാസർഗോട്ടെ യൂത്ത് കോൺഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി എ പീതാംബരൻ ആക്രമിക്കപ്പെട്ടതിന്റെ രണ്ട് ദിവസത്തിനു ശേഷം ജനുവരി ഏഴിനായിരുന്നു മുസ്തഫയുടെ പ്രസംഗം.
ഫെബ്രുവരി പതിനേഴിനാണ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരന്റെ നേതൃത്വത്തിൽ വെട്ടിക്കൊന്നത്. തന്നെ അക്രമിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പീതാംബരന്റെ മൊഴി.