തിരുവനന്തപുരം: പരാതിക്കാരിയോട് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ കയർത്ത് സംസാരിച്ച സംഭവത്തിൽ സിപിഎം നേതൃത്വത്തിന് അതൃപ്തി. സംഭവം നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ജോസഫൈനെതിരെ ഇടതു മുന്നണി പ്രവർത്തകർ അടക്കം രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പാർട്ടിയുടെ ഇടപെടൽ. ജോസഫൈന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും സിപിഎം നടപടി സ്വീകരിക്കുക.
താൻ അനുഭവിച്ചോളൂ എന്നു പറഞ്ഞത് മോശം അർത്ഥത്തിലല്ലെന്നും ആത്മാർത്ഥതയോടെയാണെന്നും സത്യസന്ധമായാണെന്നും ജോസഫൈൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം സംഭവത്തിൽ ജോസഫൈൻ ഖേദം പ്രകടിപ്പിച്ചു. "എന്താണ് പൊലീസില്‍ പരാതി നല്‍കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തുതയാണ്. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് എനിക്ക് ഉണ്ടായത്. എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ എന്റെ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു." അവർ പ്രസ്താവനയിൽ പറഞ്ഞു.
താൻ അനുഭവിച്ചോളൂ എന്നു പറഞ്ഞത് മോശം അർത്ഥത്തിലല്ലെന്നും ആത്മാർത്ഥതയോടെയാണെന്നും സത്യസന്ധമായാണെന്നും ജോസഫൈൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം സംഭവത്തിൽ ജോസഫൈൻ ഖേദം പ്രകടിപ്പിച്ചു. "എന്താണ് പൊലീസില്‍ പരാതി നല്‍കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തുതയാണ്. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് എനിക്ക് ഉണ്ടായത്. എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ എന്റെ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു." അവർ പ്രസ്താവനയിൽ പറഞ്ഞു.