ആപ്പ്ജില്ല

പ്രവാസിയുടെ ആത്മഹത്യ: എംവി ഗോവിന്ദനെതിരെ തുറന്നടിച്ച് ജയിംസ് മാത്യു

സിപിഎം സംസ്ഥാന സമിതിയിലാണ് ജയിംസ് മാത്യു എംഎൽഎ രൂക്ഷ വിമർശനം ഉന്നയിച്ചത്. എം വി ഗോവിന്ദൻ സമാന്തരമായി ആന്തൂർ വിഷയത്തിൽ ഇടപെട്ടുവെന്നാണ് ജയിംസ് മാത്യുവിൻ്റെ ആരോപണം.

Samayam Malayalam 26 Jun 2019, 8:08 pm
തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിലിൻ്റെ ആത്മഹത്യയിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് സിപിഎം എംഎൽഎ ജയിംസ് മാത്യു. ആന്തൂരിലെ സംഭവത്തിൽ എം വി ഗോവിന്ദൻ മാസ്റ്റര്‍ ഇടപെട്ടുവെന്ന ഗുരുതര ആരോപണമാണ് ജയിംസ് മാത്യു സംസ്ഥാന സമിതിയിൽ ഉന്നയിച്ചിരിക്കുന്നത്.
Samayam Malayalam James Mathew


സാജൻ പാറയലിൻ്റെ ഓഡിറ്റോറിയത്തിന് ലൈസൻസ് കൊടുക്കിന്നില്ലെന്ന പരാതിയിൽ താൻ ഇടപെട്ടിരുന്നു. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായ കെ ടി ജലീലിനെ വിളിച്ച് പരാതി നൽകി. എന്നാൽ നഗരസഭാ ചെയര്‍പേഴ്സൺ പി കെ ശ്യാമളയുടെ ഭര്‍ത്താവ് കൂടിയായ എം വി ഗോവിന്ദൻ ജലീലിൻ്റെ പിഎയെ വിളിച്ച് സംസാരിച്ചു. ഇത് എന്തിനാണെന്ന് ജയിംസ് മാത്യു സംസ്ഥാന സമിതിയിൽ ചോദിച്ചു.

അതേസമയം ജയിംസ് മാത്യു എംഎൽഎയുടെ ചോദ്യത്തിന് എം വി ഗോവിന്ദൻ മറുപടി നൽകിയിട്ടില്ല. നേതാക്കളുടെ തമ്മിലുള്ള ഈഗോ ക്ലാഷാണ് ആന്തൂര്‍ സംഭവമെന്നും ജയിംസ് മാത്യു ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്