തിരുവനന്തപുരം: ആലപ്പാട് കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ വി എസ് അച്യുതാനന്ദൻ. വിദഗ്ധ പഠനവും നിഗമനങ്ങളും വരുന്നതു വരെ കരിമണൽ ഖനനം അവസാനിപ്പിക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനേക്കാൾ വിലയുണ്ട്. നിയമസഭാ പഠന കമ്മിറ്റി റിപ്പോര്‍ട്ടും ഉപഗ്രഹ ചിത്രങ്ങളും നിരീക്ഷിച്ചാൽ ആലപ്പാടിനു സംഭവിച്ചത് മനസിലാക്കാമെന്നും വി എസ് വ്യക്തമാക്കി.
അതേസമയം വി എസ് ആച്യുതാനന്ദനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി ഇ പി ജയരാജൻ രംഗത്തെത്തി. സമരക്കാരുടെ ആശങ്കകള്‍ പരിഹരിച്ച് ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് സമരക്കാരുമായി സർക്കാർ ചർച്ച നടത്തും. വ്യവസായമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ചർച്ച. സമരസമിതിയുടെ ആവശ്യം ആദ്യം അംഗീകരിക്കാതിരുന്ന സർക്കാർ നിലപാടിൽ മാറ്റം വരുത്തുന്നുവെന്നാണ് സൂചന. കരിമണൽ ഖനനം തീരത്തുണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കാൻ വിദഗ്ധ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം വി എസ് ആച്യുതാനന്ദനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി ഇ പി ജയരാജൻ രംഗത്തെത്തി. സമരക്കാരുടെ ആശങ്കകള്‍ പരിഹരിച്ച് ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് സമരക്കാരുമായി സർക്കാർ ചർച്ച നടത്തും. വ്യവസായമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ചർച്ച. സമരസമിതിയുടെ ആവശ്യം ആദ്യം അംഗീകരിക്കാതിരുന്ന സർക്കാർ നിലപാടിൽ മാറ്റം വരുത്തുന്നുവെന്നാണ് സൂചന. കരിമണൽ ഖനനം തീരത്തുണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കാൻ വിദഗ്ധ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.