ഇടുക്കി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആകാശവും കടലും കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് വിറ്റു. കേരള സര്‍ക്കാരിൻ്റെ ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിച്ചില്ലെന്നും വിമാനത്താവള ലേലത്തിൽ വൻ അഴിമതി നടന്നെന്നും കോടിയേരി കുറ്റപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളത്തിന് പുറമെ അഹമദാബാദ്, ലഖ്‌നോ, ജയ്‌പൂര്‍, മംഗളൂരു എന്നീ വിമാനത്താവളങ്ങളാണ് ലേലത്തില്‍ വെച്ചത്. കേരളം സൗജന്യമായി നല്‍കിയ ഭൂമിയില്‍ നിര്‍മിച്ച തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇന്നലെ നടന്ന ലേലത്തിൽ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിൻ്റെ കെഎസ്ഐഡിസിക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. രേഖകളുടെ പരിശോധനയ്ക്കുശേഷം വ്യാഴാഴ്ചയാണ് സ്വകാര്യവത്കരണം സംബന്ധിച്ച പ്രഖ്യാപനം നടക്കുന്നത്.
അതേസമയം ഇന്നലെ നടന്ന ലേലത്തിൽ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിൻ്റെ കെഎസ്ഐഡിസിക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. രേഖകളുടെ പരിശോധനയ്ക്കുശേഷം വ്യാഴാഴ്ചയാണ് സ്വകാര്യവത്കരണം സംബന്ധിച്ച പ്രഖ്യാപനം നടക്കുന്നത്.