തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഹുല്‍ വയനാട്ടിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചതിന്‍റെ കാരണം കേരളത്തിലെ കോണ്‍ഗ്രസിൽ മൂർച്ഛിച്ച ഗ്രൂപ്പ് പോരാണെന്ന് കോടിയേരി വിമര്‍ശിച്ചു. രണ്ടു മണ്ഡലങ്ങളിൽ രാഹുൽ മത്സരിക്കുന്നുവെന്നത് തന്നെ കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതിന്‍റെ തെളിവാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. വയനാട്ടില്‍ ടി.സിദ്ദിഖിന് വേണ്ടി ഉമ്മൻ ചാണ്ടിയും ഐ ഗ്രൂപ്പ് പ്രതിനിധികൾക്ക് വേണ്ടി രമേശ് ചെന്നിത്തലയും കടിപിടി കൂടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ അവിടെ മത്സരിക്കാന്‍ തീരുമാനിച്ചത്. ഇത് ഉമ്മൻ ചാണ്ടിക്കേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ ഇടതുപക്ഷം ഒരുതരത്തിലും ഭയപ്പെടുന്നില്ല. നല്ല ആത്മവിശ്വാസത്തിൽ തന്നെയാണ് ഇടത് സ്ഥാനാർഥികൾ മത്സര രംഗത്തുള്ളതെന്നും കോടിയേരി വ്യക്തമാക്കി.
കോൺഗ്രസിന് വിജയം ഏതാണ്ട് ഉറപ്പായ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധിയ്ക്ക് ജയിക്കാനാകുമെന്നാണ് വിലയിരുത്തൽ. രാഹുൽ ഗാന്ധി മുൻപ് നിശ്ചയിച്ച അമേഠി മണ്ഡലത്തിൽ ബിജെപിയുടെ സ്മൃതി ഇറാനി മത്സരം കടുപ്പിച്ചതോടെ തെന്നിന്ത്യയിൽ എവിടെയെങ്കിലും മറ്റൊരു മണ്ഡലത്തിൽ കൂടി രാഹുൽ മത്സരിക്കുമെന്ന സൂചനകള്‍ വന്നിരുന്നു. വയനാട്ടിലെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് രണ്ട് മണിയ്ക്ക് സ്ഥിരീകരണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിച്ച് ജയിക്കുക എന്ന ഗാന്ധികുടുംബത്തിന്‍റെ പാരമ്പര്യം രാഹുലും തുടരുന്നു എന്നാണ് നിരീക്ഷണം. താൻ സന്തോഷത്തോടെ പിന്മാറുന്നു എന്ന് വയനാട്ടിൽ മത്സരിക്കാൻ ഉറച്ച ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന് ഒരു പ്രധാനമന്ത്രിയെ സമ്മാനിക്കാൻ കേരളത്തിന് ലഭിക്കുന്ന സുവര്‍ണ്ണാവസരം എന്നായിരുന്നു ടി സിദ്ദിഖിൻ്റെ പ്രതികരണം.
ആവശ്യം കോൺഗ്രസ് അധ്യക്ഷനുമായി സംസാരിച്ചെന്നും പോസിറ്റീവായ ഒരു തീരുമാനം പ്രതീക്ഷിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പറഞ്ഞു. നേരത്തെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച ടി സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, ഇതു സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
കോൺഗ്രസിന് വിജയം ഏതാണ്ട് ഉറപ്പായ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധിയ്ക്ക് ജയിക്കാനാകുമെന്നാണ് വിലയിരുത്തൽ. രാഹുൽ ഗാന്ധി മുൻപ് നിശ്ചയിച്ച അമേഠി മണ്ഡലത്തിൽ ബിജെപിയുടെ സ്മൃതി ഇറാനി മത്സരം കടുപ്പിച്ചതോടെ തെന്നിന്ത്യയിൽ എവിടെയെങ്കിലും മറ്റൊരു മണ്ഡലത്തിൽ കൂടി രാഹുൽ മത്സരിക്കുമെന്ന സൂചനകള്‍ വന്നിരുന്നു. വയനാട്ടിലെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് രണ്ട് മണിയ്ക്ക് സ്ഥിരീകരണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിച്ച് ജയിക്കുക എന്ന ഗാന്ധികുടുംബത്തിന്‍റെ പാരമ്പര്യം രാഹുലും തുടരുന്നു എന്നാണ് നിരീക്ഷണം. താൻ സന്തോഷത്തോടെ പിന്മാറുന്നു എന്ന് വയനാട്ടിൽ മത്സരിക്കാൻ ഉറച്ച ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന് ഒരു പ്രധാനമന്ത്രിയെ സമ്മാനിക്കാൻ കേരളത്തിന് ലഭിക്കുന്ന സുവര്‍ണ്ണാവസരം എന്നായിരുന്നു ടി സിദ്ദിഖിൻ്റെ പ്രതികരണം.
ആവശ്യം കോൺഗ്രസ് അധ്യക്ഷനുമായി സംസാരിച്ചെന്നും പോസിറ്റീവായ ഒരു തീരുമാനം പ്രതീക്ഷിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പറഞ്ഞു. നേരത്തെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച ടി സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, ഇതു സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.