തിരുവനന്തപുരം: കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെ പിന്തുണച്ച് സിപിഎം. കെട്ടിടത്തിന് അനുമതി നല്‍കാനോ നല്‍കാതിരിക്കാനോ ഉള്ള അധികാരം നഗരസഭാ അധ്യക്ഷയ്‍ക്കില്ല. വീഴ്ച പറ്റിയത് ഉദ്യോഗസ്ഥ തലത്തിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ അധ്യക്ഷ എന്ന നിലയില്‍ കാര്യങ്ങള്‍ പരിശോധിക്കാമെന്നല്ലാതെ അപ്പീല്‍ അധികാരം പോലും അധ്യക്ഷക്ക് ഇല്ലെന്ന് കോടിയേരി വ്യക്തമാക്കി. ഇത്തരത്തില്‍ വളരെ പരിമിതമായ രീതിയില്‍ മാത്രമേ അധ്യക്ഷക്ക് ഇടപെടാന്‍ അധികാരമുള്ളൂ. വിഷയത്തില്‍ അധ്യക്ഷക്ക് വീഴ്ചപറ്റിയിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഇന്ന് നിയമസഭയിലും പികെ ശ്യാമളയെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി പഴിച്ചത് നഗരസഭാ ഉദ്യോഗസ്ഥരെ തന്നെയായിരുന്നു. കേസില്‍ പിഴവുണ്ടായത് ഉദ്യോഗസ്ഥ തലത്തിലാണെന്ന നിലപാടില്‍ തന്നെയാണ്‍ പാര്‍ട്ടിയും സര്‍ക്കാരും ഉറച്ചുനില്‍ക്കുന്നത്.
അതേസമയം സാജൻ കണ്ണൂരിലെ സിപിഎം വിഭാഗീയതയുടെ ഇരയാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ മുഖ്യവിമർശനം. എന്നാല്‍ പി ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ വിമർശിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതില്‍ നരസഭാ അധ്യക്ഷയ്ക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജന്‍ വിമര്‍ശിച്ചിരുന്നു. ജയരാജന്‍ മാത്രമാണ് വിഷയത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
ഇന്ന് നിയമസഭയിലും പികെ ശ്യാമളയെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി പഴിച്ചത് നഗരസഭാ ഉദ്യോഗസ്ഥരെ തന്നെയായിരുന്നു. കേസില്‍ പിഴവുണ്ടായത് ഉദ്യോഗസ്ഥ തലത്തിലാണെന്ന നിലപാടില്‍ തന്നെയാണ്‍ പാര്‍ട്ടിയും സര്‍ക്കാരും ഉറച്ചുനില്‍ക്കുന്നത്.
അതേസമയം സാജൻ കണ്ണൂരിലെ സിപിഎം വിഭാഗീയതയുടെ ഇരയാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ മുഖ്യവിമർശനം. എന്നാല്‍ പി ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ വിമർശിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതില്‍ നരസഭാ അധ്യക്ഷയ്ക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജന്‍ വിമര്‍ശിച്ചിരുന്നു. ജയരാജന്‍ മാത്രമാണ് വിഷയത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.