ആപ്പ്ജില്ല

ജനാധിപത്യക്കുരുതിയും നിയമവാഴ്ചയുടെ അന്ത്യവുമാണ് ജെഎന്‍യുവിലെ കാവി ഭീകരത: കോടിയേരി

ജെഎന്‍യുവിലൂടെ കാവിസംഘം നല്‍കിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ നാളെ ഇതുപോലെ നേരിടും എന്ന മുന്നറിയിപ്പ്. മോദി ഭരണത്തിന്‍റെ മൂക്കിനു താഴെ ഈ അഴിഞ്ഞാട്ടം നടന്നിട്ടും നിയമ സംവിധാനങ്ങള്‍ അനങ്ങിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.

Samayam Malayalam 6 Jan 2020, 4:50 pm
തിരുവനന്തപുരം: ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ മുഖംമൂടി അക്രമത്തില്‍ പ്രതികരണവുമായി സിപിഎ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ജനാധിപത്യക്കുരുതിയും നിയമവാഴ്ചയുടെ അന്ത്യവുമാണ് ഡല്‍ഹി ജെഎന്‍യു കാമ്പസിലെ കാവി ഭീകരതയെന്ന് അദ്ദേഹം പറഞ്ഞു.
Samayam Malayalam Kodiyeri


മോദി ഭരണത്തിന്റെ മൂക്കിനു താഴെ ഈ അഴിഞ്ഞാട്ടം നടന്നിട്ടും നിയമ സംവിധാനങ്ങള്‍ അനങ്ങിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ നാളെ ഇതുപോലെ നേരിടും എന്ന മുന്നറിയിപ്പാണ് കാവിസംഘം നല്‍കിയിരിക്കുന്നത്. ജെഎന്‍യു സുപ്രീം കോടതി ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെടുന്നതാണെന്ന് കോടിയേരി വ്യക്തമാക്കി.

മോദിയുടെയും അമിത് ഷായുടെയും ആര്‍എസ്എസിന്റെയും അറിവോടെ ആസൂത്രിതമായി നടന്നതാണിത്. നിയമം കയ്യിലെടുക്കുന്ന ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ഏത് വിഭാഗം ജനങ്ങളുടെയും സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും അടിച്ചമര്‍ത്താനുള്ള ഫാസിസ്റ്റ് രീതി ഭരണകൂട പിന്തുണയോടെ നടപ്പാക്കുമെന്ന മുന്നറിയിപ്പാണ് ജെഎന്‍യു. ഏറ്റവും സമര്‍ഥരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളെയും അധ്യാപകരെയും ഉള്‍പ്പെടെ പുറത്തുനിന്നും എത്തിയ അക്രമികള്‍ മുഖംമൂടി ആക്രമണം നടത്തിയത് ദേശീയ അപമാനമാണ്, കോടിയേരി കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്