ആപ്പ്ജില്ല

കുറ്റ്യാടിയിൽ സിപിഎമ്മിന്റെ കൂട്ടനടപടി; 32 പ്രവര്‍ത്തകര്‍ക്കെതിരെ കൂടി അച്ചടക്കനടപടി

ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെയാണ് 32 പേര്‍ക്കെതിരെ നടപടിയെണ്ടായിരിക്കുന്നത്. എംഎൽഎയും ഏരിയ കമ്മിറ്റി അംഗങ്ങളേയും തരംതാഴ്ത്തിയിരുന്നു.

Samayam Malayalam 29 Jul 2021, 10:36 am
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കുറ്റ്യാടി മണ്ഡലത്തിലെ വീണ്ടും നടപടി. വാളയം, കുറ്റ്യാടി ലോക്കൽ കമ്മിറ്റികളിലെ 32 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
Samayam Malayalam cpm
സിപിഎം


Also Read : രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ആന്റിബോഡിയുള്ളത് മധ്യപ്രദേശിൽ കുറവ് കേരളത്തിൽ; സിറോ സര്‍വേ ഫലം ഇങ്ങനെ

പാര്‍ട്ടി നേതാവ് കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തിലാണ് നടപടി. ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെയാണ് 32 പേര്‍ക്കെതിരെ നടപടിയെണ്ടായിരിക്കുന്നത്. എംഎൽഎയും ഏരിയ കമ്മിറ്റി അംഗങ്ങളേയും തരംതാഴ്ത്തിയിരുന്നു.

കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെകെ ഗിരീശന്‍, പാലേരി ചന്ദ്രന്‍, കെപി ബാബുരാജ്, കെപി ഷിജില്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അതിന് പുറമെ, കെ പി വത്സന്‍, സി കെ സതീശന്‍, കെ വി ഷാജി എന്നിവരെ ഒരു വര്‍ഷത്തേക്കും സികെ ബാബു, എഎം. വിനീത എന്നിവരെ ആറ് മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്തു. വടയം ലോക്കല്‍ കമ്മിറ്റിയിലെ ഏരത്ത് ബാലന്‍, എഎം അശോകന്‍ എന്നിവരെയും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസിനാണ് നൽകിയത്. ഇതിൽ വലിയ പ്രതിഷേധമുയര്‍ന്നു വന്നിരുന്നു. നിരവധിയാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പിന്നീട്, പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി സീറ്റ് തിരികെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്