ആപ്പ്ജില്ല

ലൈംഗിക പീഡന കേസിൽ സരിത ഇന്ന് രഹസ്യമൊഴി നല്‍കും

ബലാല്‍സംഗ കേസില്‍ ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയെന്നന്നത് നിര്‍ബന്ധമാണ്

Samayam Malayalam 26 Oct 2018, 2:40 pm
തിരുവനന്തപുരം : സോളാര്‍ കേസിലെ പരാതിക്കാരി സരിതാ എസ് നായര്‍ വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന് മുന്നിൽ മൊഴി നല്‍കിയേക്കുമെന്ന് സൂചന. മൊഴി നല്‍കാന്‍ ഉടൻ ഹാജരാകണം എന്ന ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഷാനവാസ് സരിതയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഹാജരാകാമെന്ന് സരിത അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ഇന്ന് അവർ മൊഴി നൽകാനെത്തുമെന്നാണറിയുന്നത്.
Samayam Malayalam saritha


സോളാര്‍ ലൈംഗിക പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എംപി എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കെ.സി വേണുഗോപാലിനെതിരെ ബലാല്‍സംഗത്തിനും ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്. ബലാല്‍സംഗ കേസില്‍ ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയെന്നതും നിര്‍ബന്ധമാണ്.

ഇതിനായി ക്രൈംബ്രാഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സരിതയുടെ രഹസ്യമൊഴി എടുക്കുന്നതിന് ക്രൈംബ്രാഞ്ച് സംഘം അപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ഉത്തരവിട്ടത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നുമാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്