കൊച്ചി: ചലച്ചിത്ര താരം ദിലീപ് ആരോപണവിധേയനായ വധഗൂഡാലോചന കേസിൽ ക്രൈം ബ്രാഞ്ച് നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു മൊഴിയെടുത്തത്. Also Read : തൃകോണ മത്സരത്തിലേക്ക് തൃക്കാക്കര: ആം ആദ്മിയും ട്വന്റി 20യും ഒന്നിച്ച് മത്സരിക്കുമെന്ന് സാബു ജേക്കബ്
എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥരാണ് മോഴിയെടുക്കാൻ എത്തിയത്. ഏതാണ്ട് മൂന്നര മണിക്കൂറോളം സമയം മൊഴിയെടുക്കൽ നീണ്ടുനിന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് നടന്നത്. ചോദ്യങ്ങൾ കൂടുതലും ഫോൺ സന്ദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നുവെന്നാണ് റിപ്പോർട്ട്. നേരത്തെ, കൊച്ചിയിൽ നടിയെ ആക്രമിച്ച് കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ടും മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Also Read : മഴ മുന്നറിയിപ്പിൽ മാറ്റം; തെക്കൻ ജില്ലകളിൽ മഴ ശക്തമാകും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് പദ്മസരോവരം എന്ന വീട്ടിൽ ഇരുന്ന് ഗൂഡാലോചന നടത്തിയതായാണ് കേസ്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസിൽ എഫ് ഐ ആർ റദ്ദാക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
അതിന് പുറമെ, തുടരന്വേഷണത്തിനായി കോടതി 40 ദിവസം ദീർഘിപ്പിച്ച് നൽകുകയും ചെയ്തിരുന്നു. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് വധ ഗൂഡാലോചന കേസിൽ ഉള്ളത്. കേസിൽ കാവ്യാ മാധവൻ, ദിലീപിന്റെ അഭിഭാഷകർ, ബന്ധുക്കൾ എന്നിവരെയെല്ലാം ഇനി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ദിലീപ് ഫോണിൽ നിന്ന് നീക്കം ചെയ്ത വാട്സാപ് ഗ്രൂപ്പുകളിലുള്ള പലരെയും വരുംദിവസങ്ങളിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Also Read : വിവാഹസത്കാരത്തിൽ കഞ്ചാവും; വധുവിനും പാചകക്കാരനുമെതിരെ കേസ്
വധഗൂഢാലോചനക്കേസിലെ എട്ടാം പ്രതി സായ് ശങ്കറെ അന്വേഷണസംഘം കഴിഞ്ഞദിവസം വീണ്ടും ചോദ്യംചെയ്തിരുന്നു. ഗൂഡാലോചന നടത്തുവെന്ന വിഷയം സംവിധായകൻ ബാലചന്ദ്ര കുമാർ നാല് വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തിയതോടെയാണ് കേസെടുത്തത്. ഇത് സംബന്ധിച്ച തെളിവുകൾ സംവിധായകൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.
എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥരാണ് മോഴിയെടുക്കാൻ എത്തിയത്. ഏതാണ്ട് മൂന്നര മണിക്കൂറോളം സമയം മൊഴിയെടുക്കൽ നീണ്ടുനിന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് നടന്നത്. ചോദ്യങ്ങൾ കൂടുതലും ഫോൺ സന്ദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നുവെന്നാണ് റിപ്പോർട്ട്. നേരത്തെ, കൊച്ചിയിൽ നടിയെ ആക്രമിച്ച് കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ടും മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Also Read : മഴ മുന്നറിയിപ്പിൽ മാറ്റം; തെക്കൻ ജില്ലകളിൽ മഴ ശക്തമാകും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് പദ്മസരോവരം എന്ന വീട്ടിൽ ഇരുന്ന് ഗൂഡാലോചന നടത്തിയതായാണ് കേസ്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസിൽ എഫ് ഐ ആർ റദ്ദാക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
അതിന് പുറമെ, തുടരന്വേഷണത്തിനായി കോടതി 40 ദിവസം ദീർഘിപ്പിച്ച് നൽകുകയും ചെയ്തിരുന്നു. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് വധ ഗൂഡാലോചന കേസിൽ ഉള്ളത്. കേസിൽ കാവ്യാ മാധവൻ, ദിലീപിന്റെ അഭിഭാഷകർ, ബന്ധുക്കൾ എന്നിവരെയെല്ലാം ഇനി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ദിലീപ് ഫോണിൽ നിന്ന് നീക്കം ചെയ്ത വാട്സാപ് ഗ്രൂപ്പുകളിലുള്ള പലരെയും വരുംദിവസങ്ങളിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Also Read : വിവാഹസത്കാരത്തിൽ കഞ്ചാവും; വധുവിനും പാചകക്കാരനുമെതിരെ കേസ്
വധഗൂഢാലോചനക്കേസിലെ എട്ടാം പ്രതി സായ് ശങ്കറെ അന്വേഷണസംഘം കഴിഞ്ഞദിവസം വീണ്ടും ചോദ്യംചെയ്തിരുന്നു. ഗൂഡാലോചന നടത്തുവെന്ന വിഷയം സംവിധായകൻ ബാലചന്ദ്ര കുമാർ നാല് വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തിയതോടെയാണ് കേസെടുത്തത്. ഇത് സംബന്ധിച്ച തെളിവുകൾ സംവിധായകൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.