തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായ്ക്കും ഭാര്യക്കുമെതിരെ സാമ്പത്തിക ക്രമക്കേടുകൾ വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അകൗണ്ടിൽ നിന്നും ജാസ്മിൻ ഷായുടെ ഭാര്യയുടെ എൻആർഐ അകൗണ്ടിലേക്ക് 74 ലക്ഷം രൂപയോളം വകമാറ്റിയെന്നാണ് റിപ്പോർട്ട്. ക്രൈം ബ്രാഞ്ച് തങ്ങളുടെ കണ്ടെത്തലുകൾ തൃശൂർ കോടതിയിൽ സമർപ്പിച്ചു. ജാസ്മിൻ ഷായെയും ഭാര്യ ഷബ്നയെയും കൂടാതെ, സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, നിധിൻമോഹൻ,ജിത്തു എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് ഇവർ നടത്തിയെന്നായിരുന്നു ആദ്യം ഉയർന്ന ആരോപണം.
Read More: യുഎൻഎ സാമ്പത്തിക തട്ടിപ്പ്: എഫ്ഐആർ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി
കേസിനെ തുടർന്ന് ഒളിവിൽ പോയ ജാസ്മിൻ ഷാക്കെതിരെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജാസ്മിൻ ഷായുടെ ഭാര്യ ഷബ്ന ജോലി ചെയ്യുന്നത് ഖത്തറിലാണ്. ജാസ്മിൻ ഷാ വിദേശത്തേക്ക് ഒളിച്ചു കടന്നിരിക്കാമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ. ഷോബി ജോസഫ്, നിധിൻമോഹൻ, ജിത്തു പി.ഡി എന്നീ കേസിലെ മറ്റ് പ്രതികൾ ഷബ്നയുടെ അകൗണ്ടിലേക്ക് സംഘടനയിൽ നിന്ന് പിൻവലിച്ച പണം നിക്ഷേപിച്ചെന്നാണ് കേസ്.
നിധിൻ മോഹൻ ജാസ്മിൻ ഷായുടെ ഡ്രൈവറാണ്. ഓഫീസ് സെക്രട്ടറിയാണ് ജിത്തു പി.ഡി. ഒളിവിൽ പോയിരിക്കുന്ന പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. യുഎണ്ണയുടെ ഭാരവാഹികളിൽ ചിലരും അവരുടെ ഭാര്യമാരും ഷബ്നയുടെ അകൗണ്ടിലേക്ക് പണം നിക്ഷേപിച്ചിരുന്നു. ആറ് അകൗണ്ടുകളാണ് ഷബ്നയുടെ പേരിലുള്ളത്. ഈ അകൗണ്ടുകളിലേക്ക് എന്തിന് മറ്റുള്ളവർ പണം നിക്ഷേപിച്ചു എന്നതാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.
Read More: യുഎൻഎ സാമ്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷാ ഉള്‍പ്പെടെ നാല് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ്
Read More: യുഎൻഎ സാമ്പത്തിക തട്ടിപ്പ്: എഫ്ഐആർ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി
കേസിനെ തുടർന്ന് ഒളിവിൽ പോയ ജാസ്മിൻ ഷാക്കെതിരെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജാസ്മിൻ ഷായുടെ ഭാര്യ ഷബ്ന ജോലി ചെയ്യുന്നത് ഖത്തറിലാണ്. ജാസ്മിൻ ഷാ വിദേശത്തേക്ക് ഒളിച്ചു കടന്നിരിക്കാമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ. ഷോബി ജോസഫ്, നിധിൻമോഹൻ, ജിത്തു പി.ഡി എന്നീ കേസിലെ മറ്റ് പ്രതികൾ ഷബ്നയുടെ അകൗണ്ടിലേക്ക് സംഘടനയിൽ നിന്ന് പിൻവലിച്ച പണം നിക്ഷേപിച്ചെന്നാണ് കേസ്.
നിധിൻ മോഹൻ ജാസ്മിൻ ഷായുടെ ഡ്രൈവറാണ്. ഓഫീസ് സെക്രട്ടറിയാണ് ജിത്തു പി.ഡി. ഒളിവിൽ പോയിരിക്കുന്ന പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. യുഎണ്ണയുടെ ഭാരവാഹികളിൽ ചിലരും അവരുടെ ഭാര്യമാരും ഷബ്നയുടെ അകൗണ്ടിലേക്ക് പണം നിക്ഷേപിച്ചിരുന്നു. ആറ് അകൗണ്ടുകളാണ് ഷബ്നയുടെ പേരിലുള്ളത്. ഈ അകൗണ്ടുകളിലേക്ക് എന്തിന് മറ്റുള്ളവർ പണം നിക്ഷേപിച്ചു എന്നതാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.
Read More: യുഎൻഎ സാമ്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷാ ഉള്‍പ്പെടെ നാല് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ്