തിരുവനന്തപുരം: ബാലഭാസ്‍കറിൻ്റെ ഭാര്യ ലക്ഷ്‍മിയിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. തിരുവനന്തപുരത്തെ തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്. മുൻപ് പോലീസിന് നൽകിയ മൊഴിയിൽ ലക്ഷ്മി ഉറച്ചുനിന്നു. ദുരൂഹത നീക്കാൻ ഏതന്വേഷണവും നടക്കട്ടെയെന്നു ലക്ഷ്മി പറഞ്ഞു. അപകടമുണ്ടായപ്പോൾ ഇന്നോവ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയായിരുന്നു. ബാലഭാസ്കര്‍ പിറകിലെ സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടം നടന്നപ്പോള്‍ തന്നെ ബോധം നഷ്ടമായിരുന്നെന്നും ലക്ഷ്മി പറഞ്ഞു.
അപകടസമയത്ത് അത്യാവശ്യം ധരിക്കാവുന്ന സ്വര്‍ണഭരണങ്ങള്‍ മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ. പണമോ, ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ആര്‍ക്കും ബാലഭാസകറിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നില്ല. അര്‍ജുൻ്റെ അമ്മായിയുടെ കുടുംബവുമായി ബാലഭാസ്കറിന് സൗഹൃദമുണ്ടായിരുന്നു. ബിസിനസ്സ് ആവശ്യത്തിന് പണം നല്‍കിയിരുന്നു. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. അത് രണ്ടു തവണയായി തിരിച്ചു കിട്ടുകയും ചെയ്തുവെന്നും ലക്ഷ്മി മൊഴി നൽകി. പ്രകാശ് തമ്പി ബാലഭാസ്കറിൻ്റെ സ്റ്റാഫ് ആയിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. നാളെ കലാഭവൻ സോബിനിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുക്കും.
അപകടസമയത്ത് അത്യാവശ്യം ധരിക്കാവുന്ന സ്വര്‍ണഭരണങ്ങള്‍ മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ. പണമോ, ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ആര്‍ക്കും ബാലഭാസകറിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നില്ല. അര്‍ജുൻ്റെ അമ്മായിയുടെ കുടുംബവുമായി ബാലഭാസ്കറിന് സൗഹൃദമുണ്ടായിരുന്നു. ബിസിനസ്സ് ആവശ്യത്തിന് പണം നല്‍കിയിരുന്നു. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. അത് രണ്ടു തവണയായി തിരിച്ചു കിട്ടുകയും ചെയ്തുവെന്നും ലക്ഷ്മി മൊഴി നൽകി. പ്രകാശ് തമ്പി ബാലഭാസ്കറിൻ്റെ സ്റ്റാഫ് ആയിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. നാളെ കലാഭവൻ സോബിനിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുക്കും.