തിരുവനന്തപുരം: കാസർഗോഡ് ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ലോകനാഥ് ബെഹറയുടെ ഉത്തരവ്. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണത്തിൻെറ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്. അന്വേഷണ സംഘത്തെ ഐജി തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാസർഗോഡ് സന്ദർശിക്കും. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് തൊട്ട് മുമ്പായാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. അന്തർസംസ്ഥാന തലത്തിൽ അന്വേഷണം നടത്തേണ്ട സാഹചര്യം ഉള്ളതിനാലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
അതേസമയം പെരിയ ഇരട്ടക്കൊലപാതകത്തിൽ അഞ്ച് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. എച്ചിലടുക്കം സ്വദേശികളായ സുരേഷ്, അനിൽകുമാർ, കുണ്ടംകുഴി സ്വദേശി അശ്വിൻ, കല്യോട്ട് സ്വദേശികളായ ശ്രീരാഗ്, ഗിജിൻ എന്നിവരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.
ഇന്നലെ അറസ്റ്റിലായ സജി ജോർജിനെ ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടിരുന്നു. കല്യോട്ട് സ്വദേശിയായ സജി ജോർജ് സിപിഎം പ്രവർത്തകനാണ്. ഇന്നലെ രാത്രിയാണ് പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത സജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം പെരിയ ഇരട്ടക്കൊലപാതകത്തിൽ അഞ്ച് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. എച്ചിലടുക്കം സ്വദേശികളായ സുരേഷ്, അനിൽകുമാർ, കുണ്ടംകുഴി സ്വദേശി അശ്വിൻ, കല്യോട്ട് സ്വദേശികളായ ശ്രീരാഗ്, ഗിജിൻ എന്നിവരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.
ഇന്നലെ അറസ്റ്റിലായ സജി ജോർജിനെ ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടിരുന്നു. കല്യോട്ട് സ്വദേശിയായ സജി ജോർജ് സിപിഎം പ്രവർത്തകനാണ്. ഇന്നലെ രാത്രിയാണ് പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത സജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.