മൂന്നാര്‍: കോൺഗ്രസ് പാര്‍ട്ടിയെ നയിക്കുന്ന നെഹ്റു കുടുംബത്തിനെതിരെ വിവാദ പരാമര്‍ശവുമായി ദേവികുളം എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ. കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന വിമര്‍ശനത്തിന്‍റെ ഭാഗമായാണ് എസ് രാജേന്ദ്രൻ എംഎൽഎ നെഹ്രു കുടുംബത്തെയും വിമര്‍ശിച്ചത്. മോഷണം നടത്തിയ കുടുംബത്തിന്‍റെ അണികളാണ് എൽഡിഎഫ് സര്‍ക്കാരിനെയും നേതാക്കളെയും നിസ്സാര കാര്യങ്ങള്‍ക്ക് വിമര്‍ശിക്കുന്നതെന്നും എംഎൽഎ പറഞ്ഞു. നെഹ്‍റു കുടുംബാംഗങ്ങള്‍ പേരിനൊപ്പം ഉപയോഗിക്കുന്ന ഗാന്ധി എന്ന പേരായിരുന്നു എസ് രാജേന്ദ്രൻ എംഎൽഎ ചൂണ്ടിക്കാട്ടിയത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാൽ നെഹ്റുവിന്‍റെ പരമ്പരയിൽപ്പെട്ടവാരാണ് ഇന്ദിരാ ഗാന്ധി മുതൽ പ്രിയങ്കാ ഗാന്ധി വരെയുള്ളവര്‍ എന്നും ഇവരുടെ പേരിനൊപ്പം എങ്ങനെയാണ് ഗാന്ധി വന്നതെന്നും എസ് രാജേന്ദ്രൻ ചോദിച്ചു. നെഹ്റുവിന്‍റെ പേരിനൊപ്പം ഗാന്ധിയുണ്ടോയെന്നും എംഎൽഎ ചോദിച്ചു. സിപിഎം ഏരിയാ കമ്മിറ്റി ഞായറാഴ്ച ഉച്ചയ്ക്ക് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു എംഎൽഎയുടെ വിവാദ പരാമര്‍ശം.
Also Read: എസ് രാജേന്ദ്രന്‍ എംഎല്‍എയെ ശാസിച്ച് ഇടുക്കി സിപിഎം ജില്ലാ കമ്മിറ്റി
ഗാന്ധിജിയുമായി ബന്ധമില്ലാത്തവര്‍ ഈ പേരിനൊപ്പം ഗാന്ധി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് എസ് രാജേന്ദ്രഅ ആവശ്യപ്പെട്ടു. ഇത് തെളിയിക്കുന്നത് ഈ കുടുംബം പരമ്പരാഗതമായി മോഷ്ടാക്കളാണെന്നതാണെന്നും എസ് രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള അനധികൃത കെട്ടിട നിര്‍മാണം തടയാനെത്തിയ ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ എസ് രാജേന്ദ്രൻ എം എൽ എ അധിക്ഷേപിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ എംഎൽഎയിൽ നിന്ന് വിശദീകരണം തേടിയ സിപിഎം നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
Also Read: എസ് രാജേന്ദ്രൻ എംഎൽഎയുടെ പരാമര്‍ശം തെറ്റ്: എം എം മണി
Also Read: എസ് രാജേന്ദ്രന്‍ എംഎല്‍എയെ ശാസിച്ച് ഇടുക്കി സിപിഎം ജില്ലാ കമ്മിറ്റി
ഗാന്ധിജിയുമായി ബന്ധമില്ലാത്തവര്‍ ഈ പേരിനൊപ്പം ഗാന്ധി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് എസ് രാജേന്ദ്രഅ ആവശ്യപ്പെട്ടു. ഇത് തെളിയിക്കുന്നത് ഈ കുടുംബം പരമ്പരാഗതമായി മോഷ്ടാക്കളാണെന്നതാണെന്നും എസ് രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള അനധികൃത കെട്ടിട നിര്‍മാണം തടയാനെത്തിയ ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ എസ് രാജേന്ദ്രൻ എം എൽ എ അധിക്ഷേപിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ എംഎൽഎയിൽ നിന്ന് വിശദീകരണം തേടിയ സിപിഎം നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
Also Read: എസ് രാജേന്ദ്രൻ എംഎൽഎയുടെ പരാമര്‍ശം തെറ്റ്: എം എം മണി