മഞ്ചേശ്വരം: ശബരിമല യുവതീപ്രവേശനവിഷയത്തിൽ നടന്ന ഹര്‍ത്താലിൽ അക്രമസംഭവങ്ങള്‍ക്ക് അയവില്ലാത്ത സാഹചര്യത്തിൽ കാസര്‍ഗോഡ് ജില്ലയിൽ മഞ്ചേശ്വരം താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് മാത്രം നാല് പേര്‍ക്ക് അക്രമസംഭവങ്ങള്‍ക്കിടെ കുത്തേറ്റിട്ടുണ്ട്. ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെ കാസര്‍ഗോട്ടെ ബിജെപി നേതാവ് ഗണേഷിനെ ബൈക്കിലെത്തിയ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. കന്യപ്പാടി റോഡിൽ റോഡ് തടസ്സപ്പെടുത്താൻ സ്ഥാപിച്ച കല്ലിൽ തട്ടി വാഹനം മറിഞ്ഞ് ബദിയടുക്ക സ്വദേശി ഐത്തപ്പ, ഭാര്യ സുശീല എന്നിവര്‍ക്ക് പരിക്കേറ്റു. നഗരത്തിലും കാഞ്ഞങ്ങാട്ടും മഞ്ചേശ്വരത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അക്രമികളെ പിരിച്ചുവിടാനായി കാഞ്ഞങ്ങാട്ട് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. കാസര്‍ഗോഡ് ശബരിമല കര്‍മസമിതി നടത്തിയ പ്രകടനത്തിനിടെ കല്ലേറിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരം ബന്ദിയോട് അക്രമികള്‍ രണ്ട് കാറുകളും 20ഓളം കടകളും തകര്‍ത്തു. ബേക്കൽ പള്ളിക്കരയിൽ സിപിഐഎം കൂട്ടക്കനി ബ്രാഞ്ച് ഓഫീസ് തകര്‍ക്കപ്പെട്ടു. ബേക്കലിൽ വിനോദസഞ്ചാരികളും ആക്രമിക്കപ്പെട്ടു.
അക്രമികളെ പിരിച്ചുവിടാനായി കാഞ്ഞങ്ങാട്ട് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. കാസര്‍ഗോഡ് ശബരിമല കര്‍മസമിതി നടത്തിയ പ്രകടനത്തിനിടെ കല്ലേറിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരം ബന്ദിയോട് അക്രമികള്‍ രണ്ട് കാറുകളും 20ഓളം കടകളും തകര്‍ത്തു. ബേക്കൽ പള്ളിക്കരയിൽ സിപിഐഎം കൂട്ടക്കനി ബ്രാഞ്ച് ഓഫീസ് തകര്‍ക്കപ്പെട്ടു. ബേക്കലിൽ വിനോദസഞ്ചാരികളും ആക്രമിക്കപ്പെട്ടു.