ആപ്പ്ജില്ല

ഈന്തപ്പഴം ഇറക്കുമതി; സര്‍ക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടും

വാണിജ്യാവശ്യങ്ങള്‍ക്ക് അല്ലാതെ ഇത്രയധികം ഈന്തപ്പഴം എത്തിച്ചതിലാണ് അസ്വാഭാവികതയുണ്ടെന്ന് കസ്റ്റംസ് വിലയിരുത്തുന്നത്. തീരുവ ഇളവിന്റെ കാര്യത്തിലാണ് വിശദീകരണം തേടുക.

Samayam Malayalam 19 Sept 2020, 10:14 am
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടും. സംഭവത്തിൽ കേസെടുത്തതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീരുവ ഇളവിന്റെ കാര്യത്തിലാണ് വിശദീകരണം തേടുക.
Samayam Malayalam Swapna Suresh
സ്വപ്ന സുരേഷ് (ഫയൽ ചിത്രം)


Also Read : കേരളത്തിൽ നിന്ന് 3 അൽ ഖ്വയ്ദ ഭീകരർ പിടിയിൽ; എൻഐഎ റെയ്ഡിൽ അറസ്റ്റിലായത് 9 പേർ

മൂന്ന് വ‍ർഷം കൊണ്ട് നയതന്ത്ര മാര്‍ഗത്തിലൂടെ പതിനേഴായിരം കിലോ ഈന്തപ്പഴമാണ് എത്തിയത്. ഇതിൽ അസ്വാഭാവികതയുണ്ടെന്ന് വിലയിരുത്തിയാണ് അന്വേഷണം. സംസ്ഥാന സര്‍ക്കാരിന് പുറമെ യുഎഇ കോണ്‍സുലേറ്റിനോടും വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്.

Also Read : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; 55 കിമീ വേഗത്തില്‍ കാറ്റ് വീശും

കോണ്‍സുല്‍ ജനറലിന്റെ പേരിൽ 2016 ഒക്ടോബര്‍ മാസം മുതൽ യുഎഇ കോണ്‍സുലേറ്റ് വഴിയെത്തിയത് 17,000 കിലോ ഈന്തപ്പഴമാണ്. വാണിജ്യാവശ്യങ്ങള്‍ക്ക് അല്ലാതെ ഇത്രയധികം ഈന്തപ്പഴം എത്തിച്ചതിലാണ് അസ്വാഭാവികതയുണ്ടെന്ന് കസ്റ്റംസ് വിലയിരുത്തുന്നത്. വിഷയത്തിൽ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Also Read : രാജ്യത്ത് വികസിപ്പിക്കുന്നത് 30 കൊവിഡ് വാക്സിനുകൾ; ലോക്സഭയിൽ വിശദീകരിച്ച് കേന്ദ്രം

നികുതി വെട്ടിച്ച് എത്തിയ ഈന്തപ്പഴം പുറത്ത് വിതരണം ചെയ്തതിലും അന്വേഷണമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് സംശയത്തിന്റെ നിഴലില്‍ ആകുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷും യുഎഇ കോണ്‍സൽ ജനറലും പങ്കെടുത്ത ചടങ്ങില്‍ ഈ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. ഇതോടെയാണ് ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ നേരെ ഉയരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്