ആപ്പ്ജില്ല

ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ചൊവ്വാഴ്ച വീണ്ടും ഹാജരാകണം

വെള്ളിയാഴ്ചയും പതിനൊന്ന് മണിക്കൂറോളം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. യുഎഇയിൽ നിന്ന് എത്തിച്ച ഈന്തപ്പഴ വിതരണം സംബന്ധിച്ച വിവരങ്ങളാണ് ഇന്നലെ ചോദിച്ചറിഞ്ഞത്

Samayam Malayalam 10 Oct 2020, 10:55 pm
കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ കസ്റ്റംസ് പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച വീണ്ടും ഹാജരാകാനാവശ്യപ്പെട്ടാണ് അദ്ദേഹത്തെ വിട്ടയച്ചതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
Samayam Malayalam Sivasankar
എം ശിവശങ്കർ (ഫയൽ ചിത്രം). Photo: TNN


ഇന്ന് പതിനൊന്ന് മണിക്കൂറോളമാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. വെള്ളിയാഴ്ചയും പതിനൊന്ന് മണിക്കൂറോളം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. യുഎഇയിൽ നിന്ന് എത്തിച്ച ഈന്തപ്പഴ വിതരണം സംബന്ധിച്ച വിവരങ്ങളാണ് ഇന്നലെ ചോദിച്ചറിഞ്ഞത്.

Also Read : മരണ നിരക്ക് ഉയരുമോ? ഒക്ടോബറും നവംബറും നിർണ്ണായകം; മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി

ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യലിൽ സ്വപ്ന സുരേഷിനേയും എം ശിവശങ്കറിനേയും ഒരേ സമയത്താണ് കസ്റ്റംസ് ചോദ്യം ചെയ്തതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലും സ്വപ്നയെ കാക്കനാട്ടെ ജയിലിലുമായാണ് ചോദ്യം ചെയ്തത്.

Also Read : സ്വപ്ന സുരേഷിന്റെ നിയമനം അറിഞ്ഞിരുന്നില്ല, അറിഞ്ഞത് വിവാദമായതിന് ശേഷമെന്ന് മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ ശിവശങ്കറിനെ നേരത്തെയും മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു. യുഎഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്‌തതായി കണ്ടെത്തിയിരിന്നു. ഈന്തപ്പഴ വിതരത്തിന്‍റെ മറവിൽ സ്വപ്‌ന സുരേഷും മറ്റ് പ്രതികളും സ്വർണം കടത്തിയോ എന്നാണ് കസ്‌റ്റംസ് അന്വേഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്