മൂവാറ്റുപുഴ: സ്കൂള്‍ വിദ്യാർഥിനിയെ താലി അണിയിച്ചുകൊണ്ട് സിന്ദൂരം ചാർത്തി വിവാഹം നടത്തുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് കേസ്. മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സ്കൂളിലെ വിദ്യാർഥിനിയാണ് ദൃശ്യങ്ങളിൽ ഉള്‍പ്പെട്ടിട്ടുള്ളത്. ഒരു മാസം മുൻപാണ് കൃത്യം നടന്നതെന്ന് പോലീസ് പറയുന്നു. സ്കൂൾ യൂണിഫോമിലുള്ള വിദ്യാർഥിനിയെ ഒരു യുവാവ് വിവാഹം ചെയ്യുന്നതായുള്ള വീഡിയോ കഴിഞ്ഞദിവസം ഫേസ്ബുക്കിലും വാട്സാപ്പിലും ഏറെ വൈറലായിരുന്നു. വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളായ മറ്റ് വിദ്യാർഥിനികളിൽ നിന്ന് വിവരം അറിഞ്ഞാണ് സ്കൂൾ അധികൃതർ വിദ്യാർഥിനിയുടെ രക്ഷിതാക്കളെ വിവരം അറിയിച്ചത്.
എന്നാൽ ഇത് അപവാദപ്രചാരണമെന്ന് അവര്‍ ആരോപിച്ചു. ഇതോടെ ഇവരെ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ കാണിച്ചതോടെയാണ് ഇവർ വിശ്വസിച്ചത്. ശേഷം ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെയും പരാതിയുണ്ട്. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ടെലിഫിലിമിനായാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്നുമുള്ള വാദവുമായി ചിലർ രംഗത്തെത്തിയിട്ടുമുണ്ട്.
എന്നാൽ ഇത് അപവാദപ്രചാരണമെന്ന് അവര്‍ ആരോപിച്ചു. ഇതോടെ ഇവരെ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ കാണിച്ചതോടെയാണ് ഇവർ വിശ്വസിച്ചത്. ശേഷം ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെയും പരാതിയുണ്ട്. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ടെലിഫിലിമിനായാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്നുമുള്ള വാദവുമായി ചിലർ രംഗത്തെത്തിയിട്ടുമുണ്ട്.