ആപ്പ്ജില്ല

Kerala Rain: മോഖ ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ മോഖ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റ് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്

ഹൈലൈറ്റ്:

  • ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്
  • കേരളത്തിൽ മഴയ്ക്ക് സാധ്യത
  • ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Rain new
ഫയൽ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ മോഖ ചുഴലിക്കാറ്റ് രൂപപ്പെട്ടതായും മുന്നറിയിപ്പിലുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് മോഖ.
വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് അർധ രാത്രിയോടെ തീവ്രചുഴലിക്കാറ്റായി ( Severe Cyclonic Storm) മാറാൻ സാധ്യതയുണ്ട്. മെയ്‌ 12 രാവിലെയോടെ ദിശ മാറി വടക്ക് - വടക്ക് കിഴക്ക് സഞ്ചരിക്കാൻ തുടങ്ങുന്ന മോഖ വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾക്കടലിൽ അതി തീവ്രചുഴലിക്കാറ്റായി ( Very Severe Cyclonic Storm) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. മെയ്‌ 14 ഓടെ ശക്തി കുറയാൻ തുടങ്ങുന്ന മോഖ മെയ്‌ 14 ന് രാവിലെ ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിൽ പരമാവധി 145 കി.മീ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read : കയ്യും മുടിയും കുത്തിപ്പിടിച്ചായിരുന്നു ആക്രമണം; വന്ദനയെ കൈയ്യിലെടുത്ത് ഓടുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നു; നടുക്കം വിട്ടുമാറാതെ ഡോ. ഷിബിൻ


കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ നൽകിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

അതിനിടെ ലോക ബാങ്ക് സൗത്ത് ഏഷ്യ വൈസ് പ്രസിഡന്‍റ് മാർട്ടിൻ റേസർ ഇന്ത്യയിലെ ലോക ബാങ്ക് മേധാവി അഗസ്റ്റോ ടാനോ കോമേ, ലോക ബാങ്കിലെ വിദഗ്ദ്ധരായ ദീപക് സിംഗ് , സോണി എന്നിവർ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സന്ദർശിച്ചിരുന്നു. ലോക ബാങ്ക് സഹായത്തോടെ കേരളത്തിൽ ദേശിയ ചുഴലിക്കാറ്റ് ലഘൂകരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കവചം എന്ന മുന്നറിയിപ്പ് സാങ്കേതിക വിദ്യ വിലയിരുത്തുകയും, ലോക ബാങ്ക് വൈസ് പ്രസിഡന്‍റ് കവചം സംവിധാനത്തിലൂടെ തിരുവനന്തപുരത്തെ മേനംകുളത്തു സ്ഥാപിച്ചിരിക്കുന്ന സൈറൺ പ്രവർത്തിപ്പിച്ചു നോക്കുകയും ചെയ്തു.

Also Read : ക‍ർണാടകം കോൺഗ്രസ് പിടിക്കും; 113-140 സീറ്റുകൾ ലഭിച്ചേക്കും; വിധി ബിജെപിക്കെതിരെന്ന് എക്സിറ്റ് പോളുകൾ

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വർച്വൽ കേഡർ, ഭിന്നശേഷി ദുരന്ത ലഘൂകരണ പദ്ധതി , എൽജിബിടിക്യൂ + സൗഹൃദ ദുരന്ത ലഘൂകരണ പദ്ധതി എന്നിവ വിലയിരുത്തുകയുണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ കാലാവസ്ഥ വ്യതിയാന വിവര സംവിധാനങ്ങളും, പ്രളയ ഭൂപടങ്ങളും അതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൈക്കൊണ്ടുകൊണ്ടിരിക്കുന്ന ദുരന്ത പ്രതിരോധ പ്രവർത്തങ്ങളും ലോക ബാങ്ക് സംഘം അവലോകനം ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്