തിരുവനന്തപുരം: സംസ്ഥാത്ത് വ്യാഴാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ചേര്‍ത്തല ചെങ്ങണ്ട വളവിൽ 25ലധികം വീടുകള്‍ക്ക് മുകളിൽ കാറ്റത്ത് മരം കടപുഴകി വീണു. അപകടത്തിൽ ഏതാനും വാഹനങ്ങളും തകര്‍ന്നു. കനത്ത മഴയിൽ ഓഫീസുകളും കടകളുമടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. ചെങ്ങന്നൂര്‍ കാരക്കോട് ഇടിമിന്നലേറ്റ വീടിന്‍റെ ഒരു ഭിത്തിയും വൈദ്യുതി മിറ്ററും തകര്‍ന്നു. കാരക്കോട് കക്കോട മൂലപ്പുരയിൽ രാജേന്ദ്രന്‍റെ വീടിനാണ് മിന്നലേറ്റത്. സംഭവസമയത്ത് രാജേന്ദ്രനും ഭാര്യ സുധയും മകളും സ്ഥലത്തുണ്ടായിരുന്നില്ല. സുധയുടെ സഹോദരി വീട്ടിലുണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് രക്ഷപെടുകയായിരുന്നു.
കോഴിക്കോട് ഉള്ളിയേരിയിൽ ശക്തമായ കാറ്റിൽ മരം വീണ് കെട്ടിടത്തിന്‍റെ മുൻവശത്തേയ്ക്ക് നീട്ടിക്കെട്ടിയ മേൽക്കൂര തകര്‍ന്നു. മേൽക്കൂര തകര്‍ന്നു റോഡിലേയ്ക്ക് വീണതോടെ ടൗണിൽ ഗതാഗതവും തടസ്സപ്പെട്ടു.
സംസ്ഥാനത്ത് പല കേന്ദ്രങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍, വയനാട് ജില്ലകളിൽ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 50 - 60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റു വീശിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ബുധൻ, വ്യാഴം തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ മഴയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ രാത്രികാലങ്ങളിൽ മലയോരമേഖലകളിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
കോഴിക്കോട് ഉള്ളിയേരിയിൽ ശക്തമായ കാറ്റിൽ മരം വീണ് കെട്ടിടത്തിന്‍റെ മുൻവശത്തേയ്ക്ക് നീട്ടിക്കെട്ടിയ മേൽക്കൂര തകര്‍ന്നു. മേൽക്കൂര തകര്‍ന്നു റോഡിലേയ്ക്ക് വീണതോടെ ടൗണിൽ ഗതാഗതവും തടസ്സപ്പെട്ടു.
സംസ്ഥാനത്ത് പല കേന്ദ്രങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍, വയനാട് ജില്ലകളിൽ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 50 - 60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റു വീശിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ബുധൻ, വ്യാഴം തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ മഴയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ രാത്രികാലങ്ങളിൽ മലയോരമേഖലകളിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.