ആപ്പ്ജില്ല

ഗവാസ്കറോട് മാപ്പ് പറയാൻ തയ്യാറാണെന്ന് എഡിജിപിയുടെ മകൾ

കേസ് അവസാനഘട്ടത്തിൽ എത്തുമ്പോള്‍ തെളിവുകള്‍ സ്‍‍നിഗ്‍‍ധയ്ക്കെതിരെയെന്ന് സൂചന

Samayam Malayalam 10 Jul 2018, 12:04 pm
തിരുവനന്തപുരം: മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്കറോട് മാപ്പ് പറയാൻ തയ്യാറാണെന്ന് എഡിജിപി സുദേഷ് കുമാറിന്‍റെ മകള്‍ സ്‍‍നിഗ്‍‍ധ. ഗവാസ്‍‍കര്‍ നല്‍കിയ പരാതിയിന്മേൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിലെത്തിയതോടെയാണ് ഒത്തുതീര്‍പ്പുശ്രമം ആരംഭിച്ചത്. അഭിഭാഷകതലത്തിൽ നടത്തിയ ചര്‍ച്ചയിലാണ് സ്‍‍നിഗ്‍‍ധ മാപ്പ് പറയാൻ തയ്യാറാണെന്ന് അറിയിച്ചത്.
Samayam Malayalam sudhesh kumar


അതേസമയം, യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് ഗവാസ്കറിന്‍റെ കുടുംബം അറിയിച്ചതായാണ് സൂചന. നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് എഡിജിപിയുടെ മകളുടെ അഭിഭാഷകനെ ഗവാസ്കറുടെ അഭിഭാഷകൻ അറിയിച്ചു. കേസിലെ തെളിവുകള്‍ പ്രതിയായ സ്നിഗ്ധയ്ക്കെതിരെയാണെന്നാണ് സൂചന.

പ്രഭാതനടത്തത്തിനായി എഡിജിപിയുടെ ഭാര്യയെയും മകളെയും കനകക്കുന്നിൽ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. സ്‍‍നിഗ്ധയ്ക്ക് കായികപരിശീലനം നല്‍കുന്ന ഉദ്യോഗസ്ഥയുമായി ഗവാസ്കര്‍ സൗഹൃദസംഭാഷണം നടത്തിയതുമുതൽ സ്നിഗ്ധ ഗവാസ്കറോട് അനിഷ്ടം പ്രകടിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. രാവിലെകനകക്കുന്നിൽ വെച്ചും അസഭ്യവര്‍ഷം തുടര്‍ന്നതോടെ ഗവാസ്കര്‍ എതിര്‍ക്കുകയും അസഭ്യം പറയുന്നത് തുടര്‍ന്നാൽ വാഹനം എടുക്കില്ലെന്നും പറഞ്ഞു. ഇതിൽ പ്രകോപിതയായ സ്‍‍നിഗ്‍‍ധ വാഹനത്തിന്‍റെ താക്കോൽ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഔദ്യോഗികവാഹനത്തിന്‍റെ താക്കോൽ നല്‍കാനാവില്ലെന്ന് പറഞ്ഞതോടെ സ്‍‍നിഗ്ധ ഓട്ടോയിൽ കയറിപ്പോയി.

മറന്നുവെച്ച മൊബൈൽഫോൺ എടുക്കാനായി വീണ്ടും വാഹനത്തിനടുത്തേയ്ക്ക് തിരിച്ചെത്തിയ സ്‍നിഗ്‍‍ധ പ്രകോപനമില്ലാതെ മൊബൈൽ ഫോൺ കൊണ്ട് ഗവാസ്കറുടെ മുതുകിൽ ഇടിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മുതിര്‍ന്ന പോലീസുകാരുടെ വീടുകളിൽ ക്യാംപ് ഫോളോവര്‍മാര്‍ അനുഭവിക്കുന്ന നരകയാതനകള്‍ പുറത്തുവന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്