തിരുവനന്തപുരം: വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയില്ലങ്കിൽ അണികള്‍ക്ക് പ്രയാസവും നിരാശയും ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശ്. അത്തരമൊരു അവസ്ഥ പ്രതിസന്ധിയാണെന്ന് പറയാനാകില്ല. പക്ഷെ അണികള്‍ വൈകാരികമായി തളരുമെന്നും കോൺഗര്സിന്‍റേത് വൈകാരിക അടുപ്പമുള്ള പ്രവര്‍ത്തകരാണെന്നും വി വി പ്രകാശ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും വയനാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷനുകളുമായി മുന്നോട്ടു പോകുകയാണെന്ന് വി വി പ്രകാശ് പറഞ്ഞു. രാഷ്ട്രീയം പറഞ്ഞ് ആളുകളെ സജ്ജരാക്കുകയും കമ്മിറ്റികളെ സജീവമാക്കുകയും ചെയ്യുകയാണ്. എന്നാൽ രാഹുൽ ഗാന്ധി വന്നില്ലെങ്കിൽ ടി സിദ്ദിഖ് സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം ഉറപ്പില്ലെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് എഐസിസിയായിരിക്കും തീരുമാനിക്കുകയെന്നും പ്രകാശ് പറഞ്ഞു.
ഹൈക്കമാൻഡ് ഇതുവരെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തീരുമാനമെടുക്കും മുൻപ് കെസിപിസി അധ്യക്ഷൻ ചില സൂചനകള്‍ മാത്രമാണ് നല്‍കിയതെന്നും ഹൈക്കമാൻഡിന് മുന്നിൽ ഒരു അവ്യക്തതയും ഇല്ലെന്നും വി വി പ്രകാശ് പറഞ്ഞു. രാഹുൽ ഗാന്ധി സ്ഥാനാര്‍ത്ഥിയായില്ലെങ്കിൽ നിലവിൽ പരിഗണനയിലുള്ള മൂന്നു പോരോ അതല്ലാതെ മറ്റാരെങ്കിലുമോ ആയിരിക്കാം വയനാട്ടിലെ യുഡിഎ് സ്ഥാനാര്‍ത്ഥിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ടി സിദ്ദിഖിന് പുറമെ അബ്ദുള്‍ മജീദ്, വി വി പ്രകാശ് എന്നിവരെയായിരുന്നു ഹൈക്കമാൻഡ് വയനാട് സീറ്റിലേയ്ക്ക് പ്രഖ്യാപിച്ചത്. എന്നാൽ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് തീരുമാനം നീണ്ടപ്പോള്‍ ചര്‍ച്ചകൾക്കൊടുവിൽ ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപേ സിദ്ദിഖ് പ്രചാരണം ആരംഭിച്ചത് എഐസിസി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനിടെയാണ് രാഹുൽ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തയെത്തിയത്.
ഹൈക്കമാൻഡ് ഇതുവരെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തീരുമാനമെടുക്കും മുൻപ് കെസിപിസി അധ്യക്ഷൻ ചില സൂചനകള്‍ മാത്രമാണ് നല്‍കിയതെന്നും ഹൈക്കമാൻഡിന് മുന്നിൽ ഒരു അവ്യക്തതയും ഇല്ലെന്നും വി വി പ്രകാശ് പറഞ്ഞു. രാഹുൽ ഗാന്ധി സ്ഥാനാര്‍ത്ഥിയായില്ലെങ്കിൽ നിലവിൽ പരിഗണനയിലുള്ള മൂന്നു പോരോ അതല്ലാതെ മറ്റാരെങ്കിലുമോ ആയിരിക്കാം വയനാട്ടിലെ യുഡിഎ് സ്ഥാനാര്‍ത്ഥിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ടി സിദ്ദിഖിന് പുറമെ അബ്ദുള്‍ മജീദ്, വി വി പ്രകാശ് എന്നിവരെയായിരുന്നു ഹൈക്കമാൻഡ് വയനാട് സീറ്റിലേയ്ക്ക് പ്രഖ്യാപിച്ചത്. എന്നാൽ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് തീരുമാനം നീണ്ടപ്പോള്‍ ചര്‍ച്ചകൾക്കൊടുവിൽ ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപേ സിദ്ദിഖ് പ്രചാരണം ആരംഭിച്ചത് എഐസിസി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനിടെയാണ് രാഹുൽ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തയെത്തിയത്.