ആപ്പ്ജില്ല

പുത്തുമലയിൽ നിന്ന് നാലു മൃതദേഹങ്ങൾ കണ്ടെടുത്തു: മരണനിരക്ക് 22 ആയി

പുത്തുമലയിലുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ല. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങി ഈടാക്കുന്നതായി റിപ്പോർട്ട്.

Samayam Malayalam 9 Aug 2019, 11:15 am
വയനാട്: മഴ ശക്തമായി തുടരുന്നതിനിടെ വയനാട്ടിലെ മേപ്പാടി പുത്തുമലയില്‍ ഇന്നലെയുണ്ടായത് വൻ ദുരന്തമെന്ന് വെളിപ്പെടുത്തൽ. ഇത് വരെ പ്രദേശത്ത് നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് മാത്രം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 13 ആണ്. ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 22 ആയി.
Samayam Malayalam meppadi puthumala


എത്ര പേർ മരിച്ചുവെന്നോ അപകടസമയത്ത് എത്ര പേർ ആ പ്രദേശത്ത് ഉണ്ടായിരുന്നെന്നോ വ്യക്തമല്ല. പ്രതികൂലമായ കാലാവസ്ഥ കാരണം പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണ്. നൂറ് ഏക്കറോളം ഭൂമി ഒലിച്ചുപോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

മണ്ണിനടിയിൽ നിന്ന് ഒരു കുട്ടിയുടെയും സ്ത്രീയുടെയും ഉൾപ്പടെ നാലു മൃതദേഹങ്ങൾ കണ്ടെടുത്തു. കുണ്ടുതോട് സ്വദേശികളായ ഉനൈസ്, സന, നുസ്രത്ത്,ശനിൽ എന്നിവരുടെ മറുതദേഹങ്ങളാണ് മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ നിരവധി പേർ താമസിച്ചിരുന്ന ലയങ്ങളും പള്ളിയും അമ്പലവും ഈ പ്രദേശത്ത് ഉണ്ടായിരുന്നു.

70ൽ അധികം വീടുകളാണ് ഈ പ്രദേശത്തുണ്ടായിരുന്നത്. കൂടാതെ, വിനോദസഞ്ചാരികളും ഇവിടെ എത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. ദുരന്തപ്രതികരണ സേനയും സൈന്യവും പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. മദ്രസ, ചായക്കട, ഹോട്ടൽ എന്നിവ മണ്ണിനടിയിലകപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. 15 പേരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. കൽപറ്റയിൽ നിന്ന് 20 കിലോമീറ്റർ അകലെ പ്ലാന്റേഷൻ ഗ്രാമമാണ് പുത്തുമല.

സംസ്ഥാനത്തെ 14 ജില്ലകളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജാലകമ്മീഷൻ 11 ജില്ലകൾക്ക് പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹാരിസൺ മലയാളം പ്ലാന്റേഷനിലെ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പാടികളിൽ താമസിച്ചിരുന്നവരിൽ അധികവും. ജാർഖണ്ഡ് സ്വദേശികളായ എട്ട് കുടുംബങ്ങൾ താമസിച്ചിരുന്ന ക്വർട്ടേഴ്‌സ് പൂർണമായും ഒലിച്ചു പോയി. പുത്തുമലയിൽ 450തോളം പേർ കുടുങ്ങിക്കിടക്കുന്നതായി ദുരിതാശ്വാസക്യാമ്പിലെത്തിയവർ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്