കൊച്ചി: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി ആൻസിയുടെ മൃതദേഹം പുലർച്ചെ നാട്ടിലെത്തിച്ചു. ആൻസി അലി ബാവ ഉൾപ്പടെ 50 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാർഷിക സർവകലാശാല വിദ്യാർത്ഥിനിയായിരുന്നു ആൻസി അലി ബാവ. പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഭർതൃഗൃഹത്തിലേക്ക് കൊണ്ട് പോയി.
രാവിലെ ഒമ്പത് മണിയോടെ കൊടുങ്ങല്ലൂർ കമ്യൂണിറ്റി ഹോളിൽ പൊതു ദർശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്‌കരിക്കും. പതിനൊന്ന് മണിയോടെ ചേരമാൻ ജുമാ മസ്‌ജിദിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ഭർത്താവ് അബ്ദുൾ നാസറിനൊപ്പമാണ് ആൻസി ന്യൂസിലൻഡിൽ ആക്രമണമുണ്ടായ പള്ളിയിൽ എത്തിയത്. ഗുരുതരമായി പരിക്കേറ്റ ആൻസിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭീകരാക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് അബ്ദുൾ നാസർ രക്ഷപെട്ടത്. മാർച്ച് 15നാണ് ന്യൂസിലൻഡിലെ മുസ്ലിം പള്ളികളിൽ വെടിവെപ്പുണ്ടായത്.
രാവിലെ ഒമ്പത് മണിയോടെ കൊടുങ്ങല്ലൂർ കമ്യൂണിറ്റി ഹോളിൽ പൊതു ദർശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്‌കരിക്കും. പതിനൊന്ന് മണിയോടെ ചേരമാൻ ജുമാ മസ്‌ജിദിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ഭർത്താവ് അബ്ദുൾ നാസറിനൊപ്പമാണ് ആൻസി ന്യൂസിലൻഡിൽ ആക്രമണമുണ്ടായ പള്ളിയിൽ എത്തിയത്. ഗുരുതരമായി പരിക്കേറ്റ ആൻസിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭീകരാക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് അബ്ദുൾ നാസർ രക്ഷപെട്ടത്. മാർച്ച് 15നാണ് ന്യൂസിലൻഡിലെ മുസ്ലിം പള്ളികളിൽ വെടിവെപ്പുണ്ടായത്.