ആപ്പ്ജില്ല

മരണം 164 ആയി: പത്തനംതിട്ട, ആലപ്പുഴ ഒറ്റപ്പെട്ടു

2,23,000 പേർ പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Samayam Malayalam 17 Aug 2018, 4:00 pm
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന പ്രളയത്തിൽ 17 ദിവസങ്ങൾക്കിടെ 164 പേർ മരിച്ചു. സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രളയം അതിരൂക്ഷമായി ബാധിച്ച പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകളിൽ രക്ഷാപ്രവർത്തനം തുടരുന്നു. 52,856 കുടുംബങ്ങളിലെ 2,23,000 പേർ പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Samayam Malayalam kerala flood 2


ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, പുത്തൻകാവ്,മംഗലം, ഇടനാട്, പാണ്ടനാട് മേഖലയിൽ ഇപ്പോഴും ആയിരക്കണക്കിന് ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. രണ്ടു ദിവസമായി ഈ പ്രദേശങ്ങളിൽ ജനങ്ങൾ ടെറസിന് മുകളിൽ കഴിയുകയാണ്. ഏതെങ്കിലും തരത്തിൽ ഇവിടെ നിന്നും ജനങ്ങളെ രക്ഷിച്ചതായി ഇത് വരെ അറിയാൻ കഴിഞ്ഞിട്ടില്ല. കോഴഞ്ചേരി, മാരാമൺ,ചെങ്ങന്നൂർ പ്രദേശങ്ങളിൽ ഹെലികോപ്റ്ററിൽ ഭക്ഷണ വിതരണം നടത്തി.

ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെയും കനത്ത മഴയുണ്ടാകാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ട്.ഈ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നീട്ടി. തൃശൂർ, വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാനിർദേശം തുടരും. മഴ പലയിടങ്ങളിലും തുടരുമെങ്കിലും ശക്തി കുറവായിരിക്കുമെന്നാണ് റിപ്പോർട്ട്.

അതെ സമയം, ഉച്ചക്ക് ശേഷം പമ്പയിൽ ജല നിരപ്പ് കുറയുന്നതായി റിപ്പോർട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പെട്രോൾ പാമ്പുകൾ ഡീസൽ കാമം നേരിടുന്നുണ്ട്. 2500 ലിറ്റർ ഡീസൽ ശേഖരിച്ച് ജില്ലാ ഭരണകൂടം രക്ഷാബോട്ടുകൾക്ക് വിതരണം ചെയ്യുമെന്ന് അറിയിച്ചു. എണ്ണക്കമ്പനി സംഭരണശാലകളിൽ വെള്ളം കയറിയതിനാൽ ഇന്ഡഹ്നം എത്തിക്കുന്നതിന് തടസം നേരിടുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്