ആപ്പ്ജില്ല

ഡൽഹിയിൽ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു കരോൾബാഗിലെ ഹോട്ടലിന് തീപിടിച്ചത്. പതിനേഴുപേർക്കാണ് തീപിടുത്തത്തിൽ ജീവൻ നഷ്ടമായത്. ഗാസിയാബാദിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

Samayam Malayalam 13 Feb 2019, 10:47 am

ഹൈലൈറ്റ്:

  • സംസ്കാരം ഇന്ന് നടക്കും
  • 17 പേരാണ് തീപിടുത്തത്തിൽ ആകെ മരിച്ചത്
  • കരോൾബാഗിലെ ഹോട്ടലിലായിരുന്നു തീപിടുത്തം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam fire..
കൊച്ചി: ഡൽഹിയിൽ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മൂന്ന് മലയാളികളാണ് തീപിടുത്തത്തിൽ കൊല്ലപ്പെട്ടത്. ചേരാനല്ലൂർ സ്വദേശികളായ നളിനിയമ്മ, മക്കളായ വിദ്യാസാഗർ, ജയശ്രീ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ എയർ ഇന്ത്യയുടെ വിമാനത്തിൽ കൊച്ചിയിലെത്തിച്ചത്.
നളിനിയമ്മയുടേയും വിദ്യാസാഗറിന്റേയും സംസ്കാരം ചേരാനല്ലൂരിലെ കുടുംബവീട്ടിൽ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. ജയശ്രീയുടെ സംസ്കാരം ഭർതൃവീട്ടിലും നടക്കും. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കൾ പതിനൊന്നുമണിയോടെ കൊച്ചിയിലെത്തുമെന്നാണ് വിവരം.

ഡൽഹി കരോള്‍ബാഗിലെ ഹോട്ടലിന് തീപിടിച്ച് 17പേരാണ് മരിച്ചത്. ഗാസിയാബാദിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മലയാളി കുടുംബമാണ് അപകടത്തിൽ പെട്ടത്.

അര്‍പ്പിത് പാലസ് ഹോട്ടലിന്‍റെ പല നിലകളിലുള്ള മുറികളിലായാണ് കുടുംബം താമസിച്ചത്. സംഘത്തിലെ അഞ്ച് പേരെ പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് കെട്ടിടത്തിൽ നിന്ന് താഴെയിറക്കിയത്. കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലിലായിരുന്നു തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു കെട്ടിടത്തിൽ തീ പടര്‍ന്നത്. ആദ്യം നാലാം നിലയിലാണ് തീ പടര്‍ന്നതെങ്കിൽ ഒരു ഘട്ടത്തിൽ രണ്ടാം നില വരെ തീയെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്