ആപ്പ്ജില്ല

ജോസിന് 'രണ്ടില' അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

പി ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജോസ് കെ മാണി വിഭാഗത്തിന് പാര്‍ട്ടി ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തത്.

Samayam Malayalam 11 Sept 2020, 5:23 pm
കൊച്ചി: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്‌നം നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കമ്മീഷൻ തിരുമാനത്തിനെതിരെ പിജെ ജോസഫ് നൽകിയ ഹര്‍ജി പരിഗണിച്ചാണ് ഡൽഹി ഹൈക്കോടതി തീരുമാനം ഒരാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തത്. പി ജെ ജോസഫ് നല്‍കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
Samayam Malayalam delhi high court stays election commission order to permit jose k mani fraction to use randila for election
ജോസിന് 'രണ്ടില' അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി


വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണിയ്ക്ക് രണ്ടില ചിഹ്നം അനുവദിച്ചതെന്നു കാണിച്ചായിരുന്നു പി ജെ ജോസഫ് ഹര്‍ജി നല്‍കിയത്. 'നിയമവിരുദ്ധമായ വിധി'യിൽ തിരുത്തൽ വേണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെടുകയായിരുന്നു.

Also Read: വ്യവസായ മന്ത്രി ഇ പി ജയരാജന് കൊവിഡ്; രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി

ജോസ് കെ മാണി വിഭാഗം പാര്‍ട്ടി രൂപീകരിച്ചത് ഭരണഘടന ലംഘിച്ചാണെന്നും ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് നിലനിൽക്കില്ലെന്നും സിവിൽ കോടതി കണ്ടെത്തിയിട്ടുള്ളതായും പി ജെ ജോസഫ് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചെയര്‍മാൻ പദവിയിൽ പ്രവര്‍ത്തിക്കുന്നതിൽ നിന്ന് ജോസ് കെ മാണിയെ വിലക്കിയ കോടതി ഓഫീസ് ഉപയോഗിക്കുന്നതും തടഞ്ഞിട്ടുണ്ടെന്നും സിവിൽ കോടതിയുടെ ഉത്തരവ് നിലനിൽക്കേ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച തീരുമാനം നിയമവിരുദ്ധമായാണെന്നുമായിരുന്നു പി ജെ ജോസഫിൻ്റെ ആരോപണം.

Also Read: 'അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കും, ചർച്ചകൾ തുടരും'; മോസ്‌കോയിൽ നിർണായക തീരുമാനമെടുത്ത് ഇന്ത്യയും ചൈനയും

ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം, തെര‍ഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഏകകണ്ഠമല്ലെന്നും മൂന്ന് കമ്മീഷൻ അംഗങ്ങളിൽ ഒരാല്‍ രണ്ടില ചിഹ്നം ജോസിന് അനുവദിക്കാനുള്ള വിധിയെ എതിര്‍ത്തെന്നും ഹര്‍ജിയിൽ പറയുന്നു. 450 അംഗ സംസ്ഥാന സമിതിയെ 305 ആയി പരഗണിച്ച കമ്മീഷൻ നടപടി തെറ്റാണെന്നും പി ജെ ജോസഫ് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേരള കോൺഗ്രസ് എമ്മിലെ ഇരുപക്ഷങ്ങളും അപേക്ഷ സമര്‍പ്പിക്കുകയും ഇതിൽ പൊരുത്തക്കേടുണ്ടെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. എന്നാൽ കമ്മീഷൻ തന്നെ സംസ്ഥാന സമിതിയുടെ മൊത്തം അംഗസംഖ്യ കുറച്ചു കാണിച്ചത് ശരിയായ നടപടിയല്ലെന്നും കമ്മീഷൻ പരിധി വിട്ടെന്നുമായിരുന്നു പി ജെ ജോസഫിൻ്റെ ഹര്‍ജിയിലെ ആരോപണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്