ആപ്പ്ജില്ല

'ക്ലീന്‍ ബൗള്‍ഡ്', അവസാന ഫ്ളാറ്റും നിലംപതിച്ചു; മരട് ദൗത്യം പൂര്‍ണ്ണം

തീരപ്രദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഹോളിഫെയ്ത്ത് എച്ച് 2 ഒ, ആല്‍ഫാ സെറീന്‍, ജെയ്ന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവ നിയന്ത്രിത സ്ഫോടനത്തില്‍ തകര്‍ത്തു.

Samayam Malayalam 12 Jan 2020, 2:56 pm
കൊച്ചി: മരടിലെ അവസാന ഫ്ളാറ്റായ ഗോള്‍ഡന്‍ കായലോരം തവിടുപൊടിയായി. മുന്‍നിശ്ചയിച്ചതില്‍ നിന്നും അര മണിക്കൂര്‍ വൈകിയാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റ് തകര്‍ത്തത്. 1.30 യ്ക്ക് മുഴങ്ങേണ്ടിയിരുന്ന സൈറണ്‍ അരമണിക്കൂര്‍ വൈകി 1.56 നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. 25 മിനിറ്റിനു ശേഷം 2.19 നാണ് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയത്. അതിനു ശേഷം, 9 മിനിറ്റുകള്‍ക്ക് ശേഷം 2.28 നാണ് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയത്. അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകേണ്ടതിനാലാണ് സ്ഫോടനം വൈകിയത്. ഇതോടെ, മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച നാല് കെട്ടിട സമുച്ചയങ്ങളും നിലംപതിച്ചു. 40 അപ്പാര്‍ട്മെന്‍റുകളാണ് ഗോള്‍ഡന്‍ കായലോരത്തില്‍ ഉണ്ടായിരുന്നത്.
Samayam Malayalam demolition project of maradu as per supreme court order completed with demolition of golden kayaloram flat
'ക്ലീന്‍ ബൗള്‍ഡ്', അവസാന ഫ്ളാറ്റും നിലംപതിച്ചു; മരട് ദൗത്യം പൂര്‍ണ്ണം


ഗോള്‍ഡന്‍ കായലോരത്തെ രണ്ടായി പിളര്‍ന്നുകൊണ്ടാണ് പൊളിച്ചത്. കെട്ടിടത്തിന് സമീപത്ത് പണി പൂര്‍ത്തിയായ അപ്പാര്‍ട്‌മെന്റ് സമുച്ചയവും ഒരു അംഗനവാടിയും ഉണ്ട്. ഇവയ്ക്ക് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത രീതിയിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്.


ചമ്പക്കര കനാല്‍ തീര റോഡിനോടു ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപം ആണ് കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം സ്ഥിതി ചെയ്യുന്നത്. 20 കൊല്ലം മുമ്പ് മരട് പഞ്ചായത്ത് ആയിരുന്നപ്പോള്‍ ആദ്യം പണിത ഫ്‌ളാറ്റ് സമുച്ചയം ആണ് ഗോള്‍ഡന്‍ കായലോരം. എഡിഫസ് എന്‍ജിനീയറിങ് കമ്പനിയാണ് 16 നിലകളുള്ള ഈ ഫ്‌ളാറ്റും പൊളിച്ചത്.

ഇന്ന് രാവിലെ 11.02 നാാണ് ജെയ്ന്‍ കോറല്‍കോവ് തകര്‍ന്നടിഞ്ഞത്. സുപ്രീംകോടതി പൊളിക്കാന്‍ വിധിച്ച നാല് കെട്ടിട സമുച്ചയങ്ങളില്‍ ഏറ്റവും വലിയ കെട്ടിടമായിരുന്നു കോറല്‍ കോവ്. നാല് നില കെട്ടിടത്തിന്റെ വലിപ്പത്തിലാണ് കെട്ടിട അവശിഷ്ടം അടിഞ്ഞ് കൂടിയിരിക്കുന്നത്. 16 നില കെട്ടിടമായ ജെയിന്‍ കോറല്‍ കോവ് വെറും 0.9 സെക്കന്‍ഡിലാണ് നിലംപതിച്ചത്. ശനിയാഴ്ച ഹോളിഫെയ്ത്ത് എച്ച്ടുഒയും ആല്‍ഫാ സെറീനും വിജയകരമായി തകര്‍ത്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്