തിരുവനന്തപുരം: ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്. കേരളതീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. നിലവിലെ സാഹചര്യം വിലയിരുത്താൻ ചീഫ് സെക്രട്ടറി അടിയന്തരയോഗം വിളിച്ചു. സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കടലിനുള്ളിൽ കാറ്റിൻെറ വേഗം 65 കിലോമീറ്റർ വരെയാവാൻ സാധ്യതയുണ്ട്. തിരമാല സാധാരണയില്‍ നിന്നും 2.5 - 3.2 മീറ്റര്‍ വരെയും ആകുവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ബുധനാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
തെക്കൻ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് നേരത്തെ തന്നെ ന്യൂനമർദ്ദ ജാഗ്രതാ നിർദേശം നീട്ടിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കന്യാകുമാരി മേഖലയിൽ കടലിൽ പോകരുതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
കടലിനുള്ളിൽ കാറ്റിൻെറ വേഗം 65 കിലോമീറ്റർ വരെയാവാൻ സാധ്യതയുണ്ട്. തിരമാല സാധാരണയില്‍ നിന്നും 2.5 - 3.2 മീറ്റര്‍ വരെയും ആകുവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ബുധനാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
തെക്കൻ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് നേരത്തെ തന്നെ ന്യൂനമർദ്ദ ജാഗ്രതാ നിർദേശം നീട്ടിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കന്യാകുമാരി മേഖലയിൽ കടലിൽ പോകരുതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.