തിരുവനന്തപുരം: ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്. ഇതിനാൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നു. ബുധനാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
തിങ്കളാഴ്ച കേരളത്തിലും തമിഴ്നാട്ടിലും ഒറ്റപ്പെട്ട മഴയുണ്ടാകും. ബുധനാഴ്ച ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കേരളത്തിൻെറ കടൽ തീരങ്ങളിൽ ശക്തമായ തിരയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
തെക്കൻ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ ന്യൂനമർദ്ദ ജാഗ്രതാ നിർദേശം നീട്ടിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറുകൾ കൂടി മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കന്യാകുമാരി മേഖലയിലെ കടലിൽ പോകരുതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കളക്ടർക്ക് നിർദേശം നൽകി. കന്യാകുമാരി, ശ്രീലങ്ക, തിരുവനന്തപുരം, ലക്ഷദ്വീപ് എന്നീ ഉൾക്കടലുകളിൽ മീൻ പിടിക്കരുതെന്നാണ് നിർദേശം.
തിങ്കളാഴ്ച കേരളത്തിലും തമിഴ്നാട്ടിലും ഒറ്റപ്പെട്ട മഴയുണ്ടാകും. ബുധനാഴ്ച ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കേരളത്തിൻെറ കടൽ തീരങ്ങളിൽ ശക്തമായ തിരയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
തെക്കൻ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ ന്യൂനമർദ്ദ ജാഗ്രതാ നിർദേശം നീട്ടിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറുകൾ കൂടി മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കന്യാകുമാരി മേഖലയിലെ കടലിൽ പോകരുതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കളക്ടർക്ക് നിർദേശം നൽകി. കന്യാകുമാരി, ശ്രീലങ്ക, തിരുവനന്തപുരം, ലക്ഷദ്വീപ് എന്നീ ഉൾക്കടലുകളിൽ മീൻ പിടിക്കരുതെന്നാണ് നിർദേശം.