കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കെതിരെ ലൈംഗിക പരാമർശം നടത്തിയ സംഭവത്തിൽ കിരൺ ദാസ് എന്നയാളെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. കേസിൽ ആരോപണ വിധേയനായ അജ്നാസിന്റെ പേരിലുള്ള അക്കൗണ്ടിൽ അടിസ്ഥാന ഐഡിയായി കിരൺ ദാസ് എന്ന പേരാണുള്ളത്. എന്നാൽ ഈ ഐഡി ജനുവരി നാലിന് ഹാക്ക് ചെയ്യപ്പെട്ടതായി കഴിഞ്ഞ അഞ്ചിനും ഒമ്പതിനും കിരൺ ദാസ് ഇ മെയിൽ വഴി പോലീസിൽ പരാതി നൽകിയിരുന്നു. കോഴിക്കോട് ഫറോക്ക് പോലീസിലാണ് പരാതി നൽകിയത്.
തന്റെ ഐഡി വഴിയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾക്ക് താൻ ഉത്തരവാദിയല്ല. വിഷയത്തിൽ കേസെടുത്തില്ലെങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പോലീസായിരിക്കും ഉത്തരവാദി, എന്നായിരുന്നു കിരൺ ദാസിന്റെ പരാതി. ഇത്തരമൊരു പരാതി ആദ്യമായാണ് കാണുന്നതെന്ന് പോലീസ് വ്യക്തമാക്കി.
കിരൺ ദാസ് ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ പറയുന്നു. ബിജെപിയിലെ ചില ഗ്രൂപ്പ് വഴക്കുകളിൽ ഇയാൾ ഉൾപ്പെട്ടിരുന്നു. അതേസമയം, സുരേന്ദ്രന്റെ മകൾക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തിൽ ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വികെ സജീവന്റെ പരാതിയിൽ പോലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നാണ് കമന്റ് വന്നിരിക്കുന്നതെന്നും കുറ്റാരോപിതനായ അജ്നാസ് പറഞ്ഞിരുന്നു.
തന്റെ ഐഡി വഴിയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾക്ക് താൻ ഉത്തരവാദിയല്ല. വിഷയത്തിൽ കേസെടുത്തില്ലെങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പോലീസായിരിക്കും ഉത്തരവാദി, എന്നായിരുന്നു കിരൺ ദാസിന്റെ പരാതി. ഇത്തരമൊരു പരാതി ആദ്യമായാണ് കാണുന്നതെന്ന് പോലീസ് വ്യക്തമാക്കി.
കിരൺ ദാസ് ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ പറയുന്നു. ബിജെപിയിലെ ചില ഗ്രൂപ്പ് വഴക്കുകളിൽ ഇയാൾ ഉൾപ്പെട്ടിരുന്നു. അതേസമയം, സുരേന്ദ്രന്റെ മകൾക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തിൽ ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വികെ സജീവന്റെ പരാതിയിൽ പോലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നാണ് കമന്റ് വന്നിരിക്കുന്നതെന്നും കുറ്റാരോപിതനായ അജ്നാസ് പറഞ്ഞിരുന്നു.