തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന സുപ്രീംകോടതി വിധിയിൽ പുഃനപരിശോധനാ ഹർജി നൽകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ പുഃനപരിശോധനാ ഹർജി നൽകുമെന്നുള്ള ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി രംഗത്തുവന്നതിനു പിന്നാലെയാണ് നിലപാടുമാറ്റം.
ശബരിമല വിധിക്കെതിരെ പുഃനപരിശോധനാ ഹർജി കൊടുക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടില്ല. സർക്കാരിന്റെ തീരുമാനത്തിനൊപ്പമാണ് ദേവസ്വം ബോർഡ്. അല്ലാതെയുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രിക്ക് തന്നെ തിരുത്താനും ശാസിക്കാനുമുള്ള അധികാരമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു.
ശബരിമല വിധിയിൽ പുഃനപരിശോധനാ ഹർജി നൽകുമെന്ന എ പത്മകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഞായറാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പുഃന പരിശോധനാ ഹർജി സമർപ്പിക്കാനുള്ള സാധ്യത തേടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാൽ തന്നോട് ആലോചിച്ചല്ല ദേവസ്വം ബോർഡ് പ്രസിഡന്റ് അത്തരത്തിലൊരു പ്രതികരണം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിധിക്കെതിരെ പുഃനപരിശോധനാ ഹർജി കൊടുക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടില്ല. സർക്കാരിന്റെ തീരുമാനത്തിനൊപ്പമാണ് ദേവസ്വം ബോർഡ്. അല്ലാതെയുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രിക്ക് തന്നെ തിരുത്താനും ശാസിക്കാനുമുള്ള അധികാരമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു.
ശബരിമല വിധിയിൽ പുഃനപരിശോധനാ ഹർജി നൽകുമെന്ന എ പത്മകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഞായറാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പുഃന പരിശോധനാ ഹർജി സമർപ്പിക്കാനുള്ള സാധ്യത തേടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാൽ തന്നോട് ആലോചിച്ചല്ല ദേവസ്വം ബോർഡ് പ്രസിഡന്റ് അത്തരത്തിലൊരു പ്രതികരണം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.