തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഒക്ടോബര്‍ 18ന് തുറക്കും. ശബരിമലയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയും പ്രാബല്യത്തിലാണ്. ശബരിമലയില്‍ പ്രവേശിക്കാന്‍ പത്ത് വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകളെ അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരുകൂട്ടം തീവ്ര ഭക്തര്‍ പ്രതിഷേധം തുടരുകയാണ്. സമവായം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളും പന്തളം മുൻ രാജകുടുംബവും മറ്റു സംഘടനകളുമായുള്ള ചർച്ച പരാജയപ്പെട്ടു.
ശബരിമല പ്രവേശന വിഷയത്തിലെ LIVE വിവരങ്ങള്‍, വാര്‍ത്തകള്‍ വായിക്കാം.
ഇതുവരെ ശബരിമലയില്‍ സംഭവിച്ചത്
October 16
04:12 PM ശബരിമലയിലെ പ്രതിഷേധം ശക്തമാകുന്നു. നിലയ്‍ക്കലില്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഇവരെ പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു.
03:41 PM: ആര്‍എസ്‍എസ്‍ പറഞ്ഞ ആ ശഠന്‍ നിങ്ങളാണോ? തുറന്ന കത്തെഴുതി തോമസ് ഐസക്ക്
വാർത്ത വായിക്കാം
02.40PM നിലയ്‍ക്കലില്‍ എത്തിയ കെഎസ്‍ആര്‍ടിസി ബസുകളില്‍ നിന്ന് സ്ത്രീകളെ ബലംപ്രയോഗിച്ച് ഇറക്കിവിടുന്നു.
വാർത്ത വായിക്കാം
BREAKING
തിരുവനന്തപുരം: ശബരിമല സമവായ ചര്‍ച്ച പരാജയം. ചർച്ച അനുകൂലമല്ലാത്തത് കൊണ്ട് ചർച്ച അവസാനിപ്പിച്ച് ഇറങ്ങുകയായിരുന്നുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശി കുമാര വർമ്മ മാധ്യമങ്ങളോട് പറഞ്ഞു. റിവ്യൂ ഹര്‍ജി എടുക്കുന്ന കാര്യത്തില്‍ ഒക്ടോബര്‍ 19ന് മാത്രം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇതെ തുടര്‍ന്ന് ചര്‍ച്ച ബഹിഷ്‍കരിച്ചു.
11.31 AM: ശബരിമലയിൽ സുപ്രീം കോടതിവിധി നടപ്പാക്കുമെന്നും നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ സര്‍ക്കാര്‍ നിയമനിര്‍മാണത്തിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലയ്ക്കലിൽ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിടുന്ന വിഷയം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയിൽപ്പെടുത്തിയപ്പോള്‍ അത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം, ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല ഇടത്താവളമായ നിലയ്ക്കലിലും പരിസരത്തും വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ സമരമാണ് നടക്കുന്നതെന്ന് വിവിധ ടെലിവിഷന്‍ വാര്‍ത്ത ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലയ്ക്കലിൽ കെ.എസ്‍.ആര്‍.ടി.സി ബസുകളിൽ നിന്ന് സ്ത്രീകളെ ഇറക്കി വിട്ടതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
11.12 AM: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച വിവാദം ചര്‍ച്ച ചെയ്യാൻ അയ്യപ്പ സേവാ സമാജവും പന്തളം മുൻ രാജകുടുംബം പ്രതിനിധികളും പ്രത്യേകയോഗം ചേര്‍ന്നു. വിധി നടപ്പാക്കാൻ സാവകാശം തേടിയാൽ അംഗീകരിക്കില്ലെന്നാണ് പന്തളം മുൻ രാജകുടുംബത്തിന്‍റെ നിലപാട്. ഓര്‍ഡിനൻസ് ഇറക്കുകയോ വിധിയ്ക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നൽകുകയോ വേണം. അതേസമയം, ദേവസ്വം ബോര്‍ഡിന്‍റെ നിലപാടിൽ അയവുവന്നത് ശുഭസൂചനയായാണ് മുൻ രാജകുടുംബം കാണുന്നത്. ചര്‍ച്ചയിൽ പ്രതീക്ഷയുണ്ടെന്ന നിലപാടിലാണ് ശബരിമല തന്ത്രിയും.
വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് അയ്യപ്പസേവാ സമാജം. വിട്ടുവീഴ്ച ചെയ്ത് സമവായത്തിനില്ലെന്നും ദേവസ്വം ബോര്‍ഡ് നിലപാതിൽ മാറ്റം വരുത്തുമെന്ന് കരുതുന്നുവെന്നും അയ്യപ്പസേവാ സമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ പറഞ്ഞു.
എന്താണ് ശബരിമലയില്‍ നടക്കുന്നത്?
സെപ്റ്റംബര്‍ 28ന് ആണ് ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. പത്ത് വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ആചാരത്തിന്‍റെ ഭാഗമായി ശബരിമലയില്‍ പ്രവേശിക്കുന്ന പതിവില്ലായിരുന്നു. ഇത് ലിംഗനീതിയുടെ ലംഘനമാണെന്ന് വര്‍ഷങ്ങള്‍ നീണ്ട വാദത്തിന് ഒടുവില്‍ സുപ്രീംകോടതി വിധിക്കുകയായിരുന്നു.
കൂടുതല്‍ വായിക്കാം
വിധി സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്‍തു. ഭൂരിപക്ഷം വരുന്ന ഹിന്ദുമത സംഘടനകളും അവരോട് പിന്തുണ പ്രഖ്യാപിക്കുന്ന വിശ്വാസികളും അന്ന് മുതല്‍ വിധി എതിര്‍ക്കുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നാമജപ ഘോഷയാത്ര എന്ന പേരില്‍ കൂറ്റന്‍ പ്രകടനങ്ങള്‍ നടക്കുകയാണ്.
ശബരിമല പ്രവേശന വിഷയത്തിലെ LIVE വിവരങ്ങള്‍, വാര്‍ത്തകള്‍ വായിക്കാം.
ഇതുവരെ ശബരിമലയില്‍ സംഭവിച്ചത്
October 16
04:12 PM ശബരിമലയിലെ പ്രതിഷേധം ശക്തമാകുന്നു. നിലയ്‍ക്കലില്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഇവരെ പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു.
03:41 PM: ആര്‍എസ്‍എസ്‍ പറഞ്ഞ ആ ശഠന്‍ നിങ്ങളാണോ? തുറന്ന കത്തെഴുതി തോമസ് ഐസക്ക്
വാർത്ത വായിക്കാം
02.40PM നിലയ്‍ക്കലില്‍ എത്തിയ കെഎസ്‍ആര്‍ടിസി ബസുകളില്‍ നിന്ന് സ്ത്രീകളെ ബലംപ്രയോഗിച്ച് ഇറക്കിവിടുന്നു.
വാർത്ത വായിക്കാം
BREAKING
തിരുവനന്തപുരം: ശബരിമല സമവായ ചര്‍ച്ച പരാജയം. ചർച്ച അനുകൂലമല്ലാത്തത് കൊണ്ട് ചർച്ച അവസാനിപ്പിച്ച് ഇറങ്ങുകയായിരുന്നുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശി കുമാര വർമ്മ മാധ്യമങ്ങളോട് പറഞ്ഞു. റിവ്യൂ ഹര്‍ജി എടുക്കുന്ന കാര്യത്തില്‍ ഒക്ടോബര്‍ 19ന് മാത്രം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇതെ തുടര്‍ന്ന് ചര്‍ച്ച ബഹിഷ്‍കരിച്ചു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ഉണ്ടാകാവുന്ന പ്രശ്‍നങ്ങള്‍ ഗുരുതരമാണ്. ഇത് പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ് റിവ്യൂ നല്‍കണമെന്നും അത് പരിഗണിച്ച് തീരുമാനമെടുക്കുന്നതുവരെ നിലവിലെ സ്ഥിതി തുടരാന്‍ പ്രതിഷേധിക്കുന്ന വിശ്വാസികളെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്‍ക്ക് എത്തിയവര്‍ ആവശ്യപ്പെട്ടിരുന്നു. 2001ലെ ഹൈക്കോടതി ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് അനുസരിച്ച് സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഇത് കോടതി ഉത്തരവ് ലംഘനമാകും.
11.31 AM: ശബരിമലയിൽ സുപ്രീം കോടതിവിധി നടപ്പാക്കുമെന്നും നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ സര്‍ക്കാര്‍ നിയമനിര്‍മാണത്തിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലയ്ക്കലിൽ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിടുന്ന വിഷയം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയിൽപ്പെടുത്തിയപ്പോള്‍ അത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം, ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമലയിൽ വിശ്വാസികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും
ശബരിമല ഇടത്താവളമായ നിലയ്ക്കലിലും പരിസരത്തും വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ സമരമാണ് നടക്കുന്നതെന്ന് വിവിധ ടെലിവിഷന്‍ വാര്‍ത്ത ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലയ്ക്കലിൽ കെ.എസ്‍.ആര്‍.ടി.സി ബസുകളിൽ നിന്ന് സ്ത്രീകളെ ഇറക്കി വിട്ടതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
11.12 AM: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച വിവാദം ചര്‍ച്ച ചെയ്യാൻ അയ്യപ്പ സേവാ സമാജവും പന്തളം മുൻ രാജകുടുംബം പ്രതിനിധികളും പ്രത്യേകയോഗം ചേര്‍ന്നു. വിധി നടപ്പാക്കാൻ സാവകാശം തേടിയാൽ അംഗീകരിക്കില്ലെന്നാണ് പന്തളം മുൻ രാജകുടുംബത്തിന്‍റെ നിലപാട്. ഓര്‍ഡിനൻസ് ഇറക്കുകയോ വിധിയ്ക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നൽകുകയോ വേണം. അതേസമയം, ദേവസ്വം ബോര്‍ഡിന്‍റെ നിലപാടിൽ അയവുവന്നത് ശുഭസൂചനയായാണ് മുൻ രാജകുടുംബം കാണുന്നത്. ചര്‍ച്ചയിൽ പ്രതീക്ഷയുണ്ടെന്ന നിലപാടിലാണ് ശബരിമല തന്ത്രിയും.
വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് അയ്യപ്പസേവാ സമാജം. വിട്ടുവീഴ്ച ചെയ്ത് സമവായത്തിനില്ലെന്നും ദേവസ്വം ബോര്‍ഡ് നിലപാതിൽ മാറ്റം വരുത്തുമെന്ന് കരുതുന്നുവെന്നും അയ്യപ്പസേവാ സമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ പറഞ്ഞു.
എന്താണ് ശബരിമലയില്‍ നടക്കുന്നത്?
സെപ്റ്റംബര്‍ 28ന് ആണ് ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. പത്ത് വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ആചാരത്തിന്‍റെ ഭാഗമായി ശബരിമലയില്‍ പ്രവേശിക്കുന്ന പതിവില്ലായിരുന്നു. ഇത് ലിംഗനീതിയുടെ ലംഘനമാണെന്ന് വര്‍ഷങ്ങള്‍ നീണ്ട വാദത്തിന് ഒടുവില്‍ സുപ്രീംകോടതി വിധിക്കുകയായിരുന്നു.
കൂടുതല്‍ വായിക്കാം
വിധി സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്‍തു. ഭൂരിപക്ഷം വരുന്ന ഹിന്ദുമത സംഘടനകളും അവരോട് പിന്തുണ പ്രഖ്യാപിക്കുന്ന വിശ്വാസികളും അന്ന് മുതല്‍ വിധി എതിര്‍ക്കുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നാമജപ ഘോഷയാത്ര എന്ന പേരില്‍ കൂറ്റന്‍ പ്രകടനങ്ങള്‍ നടക്കുകയാണ്.